Skip to main content

ആത്മഹത്യ ചെയ്യുന്നവര്‍.

സോഫിയുടെ കയ്യില്‍ നിന്നും ഇറ്റു വീണ ചോര തുള്ളികള്‍ നിലത്തു ഭൂപടത്തിന്റെ രൂപം പ്രാപിച്ചു. കിടക്കയില്‍ ഒരു വശത്തേക്ക്‌ ചരിഞ്ഞു കിടന്നു സോഫിയ അത് കണ്ടു. ഓര്‍മയില്‍ നിന്നും ആ ഭൂപടത്തിനു ഒരു രാജ്യം ഉണ്ടാക്കാന്‍ അവള്‍ ശ്രമിച്ചു.

മൂന്ന് ദിവസങ്ങള്‍ക്കു മുന്പ് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഇറങ്ങുമ്പോഴാണ് രവിയെ അവസാനമായി കണ്ടത്. നിയമപരമായി പിരിഞ്ഞിട്ടു ഇപ്പോള്‍ രണ്ടു വര്ഷമായി, അതിന് മൂന്ന് വര്ഷം മുന്പ് തന്നെ മാനസികമായി പിരിഞ്ഞിരുന്നു. മകള്‍ക്ക് വേണ്ടി ഉള്ള കേസ് കോടതിയില്‍ അന്തിമ ഘട്ടത്തിലാണ്. വിടവാങ്ങലിന്റെ അഞ്ചു വര്ഷം കഴിഞ്ഞിട്ടും തനിക്ക് ഇയാളെ വെറുക്കാന്‍ കഴിയുന്നില്ലല്ലോ എന്ന് സോഫിയ ഓര്ത്തു. പെട്ടെന്ന് സോഫിയയെ കണ്ടപ്പോള്‍ രവിയുടെ മുഖത്ത് എന്തോ ഒരു ഭാവം മങ്ങി മറഞ്ഞു. മുഖത്ത് പുഞ്ഞിരിയുമായി സോഫിയ ചോദിച്ചു.

"സുഖമാണോ?"

മുഖത്ത് ഒരു ചിരി വരുത്താന്‍ ശ്രമിച്ചു രവി പറഞ്ഞു "ഇങ്ങനെ പോവുന്നു, മോളെ കൊണ്ടുവന്നില്ലേ?"

"ഇല്ല അവള്‍ അമ്മമ്മയുടെ കൂടെ ആണ്, നാളെ അല്ലെ കേസിന്റെ വിധി? എന്ത് തോന്നുന്നു"

"അറിയില്ല" രവി പതുക്കെ പറഞ്ഞു.

സോഫിയയുടെ മധ്യപന ശീലം കേസില്‍ വലിച്ചിഴക്കരുത് എന്ന് രവി വക്കീലിനോട് പറഞ്ഞതാണ്‌ പക്ഷെ, കേസ് ജയിക്കാന്‍ അവസാനം അത് ചെയ്യേണ്ടി വന്നു. അവളെ അത് പഠിപ്പിച്ചത് താന്‍ ആയിരുന്നു. രവി സോഫിയയുടെ മുഖത്തേയ്ക്ക് നോക്കി, എട്ടു വര്ഷം മുന്പ് ആദ്യമായി കണ്ടപ്പോള്‍ തോനിയത് പോലെ അവളുടെ മുഖം കയ്യ് കൂമ്ബിളില്‍ കോരി എടുക്കാന്‍ തോന്നി. തന്റെ കണ്ണിലേക്കു നോക്കിയാല്‍ അവള്‍ മനസിലിരിപ്പ് മനസിലാക്കുമോ എന്ന് ഭയന്ന് രവി കയ്യിലിരുന്ന ഗ്ലാസ് അണിഞ്ഞു.

"ശരി ഞാന്‍ നടക്കട്ടെ" രവി നടന്നു നീങ്ങി.

കേസിന്റെ വിധി രവിക്കനുകൂലംയിരുന്നു, മോളെ കോടതി രവിയുടെ കൂടെ വിട്ടു. ശരീരത്തിലെ രക്തം നഷ്ട്ടപെട്ടുംതോറും സോഫിയുടെ ഓര്മ മങ്ങി തുടങ്ങി. പകുതി മയക്കത്തില്‍ സോഫി റിങ്ങ് ചെയ്തു കൊണ്ടിരുന്ന മൊബൈല് എടുത്തു, രവിയാണ്, പക്ഷെ രവിക്ക്‌ പറയാനുള്ളത് എന്താണെന്നു അറിയാനുള്ള സോഫിയുടെ ആഗ്രഹത്തെ മരണം കീഴ്പെടുത്തി, മൊബൈല് അപ്പോഴും റിങ്ങ് ചെയ്തു കൊണ്ടിരുന്നു.

Comments

Popular posts from this blog

തിരുത്താനാവാത്ത ചില തെറ്റുകൾ

             മൂന്ന് ദിവസം അടുപ്പിച്ചു ലീവ് കിട്ടിയപ്പോൾ ഞാൻ പെട്ടിയും കിടക്കയും, പിന്നെ കുട്ടികളെയും കേട്ടിയവളെയും  കൂട്ടി നാട് പിടിച്ചു.  പിന്നെ സുഖ ജീവിധം, രാവിലെ എട്ടു മണിക്ക് ഉറക്കം തെളിയുക, പുട്ട് കടല കൂട്ടി കഴിക്കണോ അതോ വീട്ടിൽ തന്നെ ഉള്ള പഴം കൂട്ടി കഴിക്കണോ അതോ തമിഴ് നാട് സ്റ്റൈലിൽ മുട്ട വറുത്തതും പഞ്ചസാര യും കൂട്ടി കഴിക്കണോ ഇനി അതും വേണ്ട എങ്കിൽ നാടൻ രീതിയിൽ ചായ ഒഴിച്ച് കഴിക്കണോ  എന്ന കണ്‍ഫ്യൂഷൻ അടിച്ചു ഇരിക്കുക,             "വേണമെങ്കിൽ കഴിച്ചിട്ട് എഴുനേറ്റു പോടാ" എന്ന ഫൈനൽ വാണിംഗ് മിസിസ് മാധവന്റെ അടുത്ത് നിന്നും കിട്ടുമ്പോൾ എല്ലാം കൂടി ചേർത്ത് അടിച്ചു അതിന്റെ മുകളിൽ ഒരു സ്റ്റൈലൻ പാൽ ചായയും കുടിച്ചു എഴുനേറ്റു പോവും             പിന്നെ കേബിളിൽ തമിഴ് ചാനലുകളായ "ആദിത്യ" "ചിരിപ്പോളി" തുടങ്ങിയ ചാനൽ കണ്ടു വെറുതെ ഇരിന്നു ചിരിക്കുക, ഇനിയും ചിരിച്ചാൽ എനിക്ക് വട്ടാണ് എന്ന് വീട്ടുകാർ കരുതും എന്...

കങ്കയത്തെ വീഞ്ഞ് കുപ്പികൾ

ഇരുപത്തി ഒന്ന് വർഷം മുൻപത്തെ  എം സി എ കാലം, പതിവ് ജീവിത രീതിയിൽ മാറ്റം ഇല്ലാതെ തുടരുന്നു .  രാവിലെ എഴുന്നേൽക്കുക അക്ക മെസ്സിൽ നിന്നും ഇഡലിയോ , ദോശയോ , പൊടി പുട്ടോ കഴിക്കുക കോളേജിൽ പോവുക വെറുതെ ഇരിക്കുക (നാലാമത്തെ സെമസ്റ്റർ ആയപ്പോൾ മുതൽ പഠിപ്പിക്കൽ അവസാനിപ്പിച്ചിരുന്നു ).  ഉച്ച വരെയേ ക്ലാസ് ഉള്ളു അത് കൊണ്ട് തിരിച്ചു വരിക അൻപ് ദേവിയിൽ (കങ്കയത്തെ ഒരു ഹോട്ടൽ) നിന്നും ഭക്ഷണം കഴിക്കുക ലോഡ്ജിൽ വന്നു കിടന്നുറങ്ങി വൈകീട്ട് എഴുന്നേൽക്കുക ചായ കുടിക്കുക , രാത്രി വീണ്ടും അൻപ് ദേവിയിൽ നിന്നും ഭക്ഷണം കഴിക്കുക ലോഡ്ജിൽ പുലർച്ച വരെ കത്തി വച്ച് ഇരിക്കുക ഉറങ്ങുക . ചില ദിവസങ്ങളിൽ ചീട്ടു കളി ഉണ്ടാവും , എനിക്ക് അത് അറിയാത്തതു കൊണ്ട് ആരുടെയെങ്കിലും പുറകിൽ ഇരുന്നു അയാളുടെ ചീട്ടിൽ നോക്കി കൊണ്ട് സംശയം ചോദിച്ചിരിക്കും .  മിക്കവാറും ശാലുവിന്റെ ആയിരിക്കും . “ഈ പൂക്കൾ പോലെ ഉള്ളത് ക്ലാവർ ആണോ , കിംഗ് ആണോ ക്വീൻ ആണോ വലുത് , ഈ ജോക്കറുകൾക്കു വേറെ വേറെ ചിഹ്നം ഉണ്ടോ “ തുടങ്ങിയ സ്ഥിരം ചോദ്യങ്ങൾ ആണ് മിക്കപ്പോഴും , എത്ര തവണ ചോദിച്ചാലും ഷാലു ക്ഷമയോടെ “എടാ മോനെ അത് ക്ലാവർ ആണ്, ഇത് സ്പേഡ് ആണ് , ക്...

പോറ്റിയുടെ കണക്കു പുസ്തകം

"ഡാ നീ എനിക്ക് കുറച്ചു കാശു തരാനുണ്ടല്ലോ?" റൂമിന്റെ വാതില്‍ ചാരി നിന്നു കൊണ്ടു പോറ്റി പറഞ്ഞു, ഒരു കയ്‌ കൊണ്ടു നെഞ്ഞിനു കുറുകെ ഉള്ള പൂണൂല്‍ വലിച്ചും മറ്റേ കയ്യുകൊണ്ട് ശുപ്പാണ്ടി തല തടവിയും കൊണ്ടു നിന്നു. നോട്ടം ചുവരില്‍ ഒട്ടിച്ചു വച്ചിരിക്കുന്ന ടൈറ്റാനിക് പോസ്റെരിലാണ്, "ഏതു കാശു, ഞാന്‍ നിന്നോട് കടം ഒന്നും വാങ്ങിയില്ലാലോ?" ഞാന്‍ പറഞ്ഞു, ഇവനോട് ഞാന്‍ എപ്പോഴാ കാശു വാങ്ങിച്ചത്, ഓര്‍മ്മ വരുന്നില്ല, ഇനി പന്ടെപ്പോഴെങ്ങനും വാങ്ങിച്ചോ, വലിയ ചിലവൊന്നും ഇല്ലാത്തതു കൊണ്ടു അതികം കടം വങ്ങേടി വന്നിട്ടില്ല, നാട്ടില്‍ നിന്നും എണ്ണി ചുട്ട അപ്പം പോലെ കിട്ടുന്ന കാശു, മിച്ചം വെക്കാറുണ്ട്. "ഇനി ഇവന്‍ പറ്റിക്കാന്‍ ഇറങ്ങിയതാണോ?", ബി ബി എ റാങ്ക് കാരനാ, ചേട്ടന്‍ മാര്‍ രണ്ടും എം ബി എ കഴിഞ്ഞു വലിയ positionil ആണ് , ഇവന് ബി ബി എ ക്ക് റാങ്ക് ഉണ്ടായിട്ടും എം സി എ ക്കാന് വന്നത്, വന്ന കാലം മുതല്‍ കലണ്ടര് ഉണ്ടാക്കാനുള്ള പ്രോഗ്രാം എഴുതുകയ, "കടം വാങ്ങിച്ചതല്ല, ഞാന്‍ നീ ചായകുടിച്ച കാശു കൊടുത്തതാ അത് നീ തന്നിട്ടില്ല" ഇവന്‍ എപ്പോഴാ ഞാന്‍ ചായ കുടിച്ച കാശു കൊടുത്തത്, "എ...