Skip to main content

ആത്മഹത്യ ചെയ്യുന്നവര്‍.

സോഫിയുടെ കയ്യില്‍ നിന്നും ഇറ്റു വീണ ചോര തുള്ളികള്‍ നിലത്തു ഭൂപടത്തിന്റെ രൂപം പ്രാപിച്ചു. കിടക്കയില്‍ ഒരു വശത്തേക്ക്‌ ചരിഞ്ഞു കിടന്നു സോഫിയ അത് കണ്ടു. ഓര്‍മയില്‍ നിന്നും ആ ഭൂപടത്തിനു ഒരു രാജ്യം ഉണ്ടാക്കാന്‍ അവള്‍ ശ്രമിച്ചു.

മൂന്ന് ദിവസങ്ങള്‍ക്കു മുന്പ് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഇറങ്ങുമ്പോഴാണ് രവിയെ അവസാനമായി കണ്ടത്. നിയമപരമായി പിരിഞ്ഞിട്ടു ഇപ്പോള്‍ രണ്ടു വര്ഷമായി, അതിന് മൂന്ന് വര്ഷം മുന്പ് തന്നെ മാനസികമായി പിരിഞ്ഞിരുന്നു. മകള്‍ക്ക് വേണ്ടി ഉള്ള കേസ് കോടതിയില്‍ അന്തിമ ഘട്ടത്തിലാണ്. വിടവാങ്ങലിന്റെ അഞ്ചു വര്ഷം കഴിഞ്ഞിട്ടും തനിക്ക് ഇയാളെ വെറുക്കാന്‍ കഴിയുന്നില്ലല്ലോ എന്ന് സോഫിയ ഓര്ത്തു. പെട്ടെന്ന് സോഫിയയെ കണ്ടപ്പോള്‍ രവിയുടെ മുഖത്ത് എന്തോ ഒരു ഭാവം മങ്ങി മറഞ്ഞു. മുഖത്ത് പുഞ്ഞിരിയുമായി സോഫിയ ചോദിച്ചു.

"സുഖമാണോ?"

മുഖത്ത് ഒരു ചിരി വരുത്താന്‍ ശ്രമിച്ചു രവി പറഞ്ഞു "ഇങ്ങനെ പോവുന്നു, മോളെ കൊണ്ടുവന്നില്ലേ?"

"ഇല്ല അവള്‍ അമ്മമ്മയുടെ കൂടെ ആണ്, നാളെ അല്ലെ കേസിന്റെ വിധി? എന്ത് തോന്നുന്നു"

"അറിയില്ല" രവി പതുക്കെ പറഞ്ഞു.

സോഫിയയുടെ മധ്യപന ശീലം കേസില്‍ വലിച്ചിഴക്കരുത് എന്ന് രവി വക്കീലിനോട് പറഞ്ഞതാണ്‌ പക്ഷെ, കേസ് ജയിക്കാന്‍ അവസാനം അത് ചെയ്യേണ്ടി വന്നു. അവളെ അത് പഠിപ്പിച്ചത് താന്‍ ആയിരുന്നു. രവി സോഫിയയുടെ മുഖത്തേയ്ക്ക് നോക്കി, എട്ടു വര്ഷം മുന്പ് ആദ്യമായി കണ്ടപ്പോള്‍ തോനിയത് പോലെ അവളുടെ മുഖം കയ്യ് കൂമ്ബിളില്‍ കോരി എടുക്കാന്‍ തോന്നി. തന്റെ കണ്ണിലേക്കു നോക്കിയാല്‍ അവള്‍ മനസിലിരിപ്പ് മനസിലാക്കുമോ എന്ന് ഭയന്ന് രവി കയ്യിലിരുന്ന ഗ്ലാസ് അണിഞ്ഞു.

"ശരി ഞാന്‍ നടക്കട്ടെ" രവി നടന്നു നീങ്ങി.

കേസിന്റെ വിധി രവിക്കനുകൂലംയിരുന്നു, മോളെ കോടതി രവിയുടെ കൂടെ വിട്ടു. ശരീരത്തിലെ രക്തം നഷ്ട്ടപെട്ടുംതോറും സോഫിയുടെ ഓര്മ മങ്ങി തുടങ്ങി. പകുതി മയക്കത്തില്‍ സോഫി റിങ്ങ് ചെയ്തു കൊണ്ടിരുന്ന മൊബൈല് എടുത്തു, രവിയാണ്, പക്ഷെ രവിക്ക്‌ പറയാനുള്ളത് എന്താണെന്നു അറിയാനുള്ള സോഫിയുടെ ആഗ്രഹത്തെ മരണം കീഴ്പെടുത്തി, മൊബൈല് അപ്പോഴും റിങ്ങ് ചെയ്തു കൊണ്ടിരുന്നു.

Comments

Popular posts from this blog

മയിലാട്ടം - ഇപ്പോള്‍ താമസം കാട്ടില്‍

കലൂരില്‍ നിന്നും വീട് മാറി കമ്പനിയുടെ അടുത്തേക്ക് വന്നപ്പോള്‍ സത്യം പറഞ്ഞാല്‍ ആഫ്രിക്കയില്‍ നിന്നും ഊട്ടിയില്‍ എത്തിയ ഒരു സുഖം, ശാന്തമായ അന്തരീക്ഷം, നല്ല വായു, നല്ല വെള്ളം പിന്നെ തിരക്കില്ലാത്ത റോഡ്‌, ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ വരാം  (സത്യത്തില്‍ ഇതാണ് പ്രധാനം). രാവിലെ ഉറക്കം തെളിഞ്ഞപ്പോള്‍ നേരം വയ്കിയിരുന്നു, ഏതാണ്ട് ഏഴു മണി, നോക്കിയപ്പോള്‍ തലേന്ന് വിരുന്നു വന്ന അളിയന്‍ താമസ സ്ഥലത്തേക്ക് പോവാന്‍ നില്‍ക്കുന്നു.പുള്ളി ഇവിടെ നിന്നും ഒരു പത്തു മിനിറ്റ് അകലെ ഉള്ള ഒരു കോളേജില്‍ ആണ് പഠിപ്പിക്കുന്നത്‌. ബൈകുമായി പുറത്തേക്കു പോയ പുള്ളി രണ്ടു മിനുട്ടിന്നുള്ളില്‍ ഉറക്കെ ഒരു മുട്ടന്‍ തെറിയും വിളിച്ചു കൊണ്ട് തിരിച്ചു വന്നു. ഇശ്വരാ ഇങ്ങേരുടെ പെങ്ങളെ കെട്ടിയിട്ടു ഞാന്‍ അപരധമോന്നും ചെയ്തില്ലലോ, നല്ലോണം തന്നെയാണ് നോക്കുന്നത് രണ്ടു കുട്ടികളും ഉണ്ട് പിന്നെ ഇതെന്തു പറ്റി.  പെട്ടെന്നന്നു വിളിച്ചിരുന്നത്‌ തെറി അല്ല എന്ന് മനസിലാക്കിയത്. "മയില്‍ മയില്‍ ദേ ഇവിടെ ഒരു മയില്‍" തൂണില്‍ ചാരി നിന്നു പല്ല് തേച്ചു കൊണ്ടിരുന്ന ഞാന്‍ അപ്പോഴാണ് പുറത്തേക്കു നോക്കിയത്.  ശരിയാണ് മുഴുത്ത ഒരു മ...

തിരുത്താനാവാത്ത ചില തെറ്റുകൾ

             മൂന്ന് ദിവസം അടുപ്പിച്ചു ലീവ് കിട്ടിയപ്പോൾ ഞാൻ പെട്ടിയും കിടക്കയും, പിന്നെ കുട്ടികളെയും കേട്ടിയവളെയും  കൂട്ടി നാട് പിടിച്ചു.  പിന്നെ സുഖ ജീവിധം, രാവിലെ എട്ടു മണിക്ക് ഉറക്കം തെളിയുക, പുട്ട് കടല കൂട്ടി കഴിക്കണോ അതോ വീട്ടിൽ തന്നെ ഉള്ള പഴം കൂട്ടി കഴിക്കണോ അതോ തമിഴ് നാട് സ്റ്റൈലിൽ മുട്ട വറുത്തതും പഞ്ചസാര യും കൂട്ടി കഴിക്കണോ ഇനി അതും വേണ്ട എങ്കിൽ നാടൻ രീതിയിൽ ചായ ഒഴിച്ച് കഴിക്കണോ  എന്ന കണ്‍ഫ്യൂഷൻ അടിച്ചു ഇരിക്കുക,             "വേണമെങ്കിൽ കഴിച്ചിട്ട് എഴുനേറ്റു പോടാ" എന്ന ഫൈനൽ വാണിംഗ് മിസിസ് മാധവന്റെ അടുത്ത് നിന്നും കിട്ടുമ്പോൾ എല്ലാം കൂടി ചേർത്ത് അടിച്ചു അതിന്റെ മുകളിൽ ഒരു സ്റ്റൈലൻ പാൽ ചായയും കുടിച്ചു എഴുനേറ്റു പോവും             പിന്നെ കേബിളിൽ തമിഴ് ചാനലുകളായ "ആദിത്യ" "ചിരിപ്പോളി" തുടങ്ങിയ ചാനൽ കണ്ടു വെറുതെ ഇരിന്നു ചിരിക്കുക, ഇനിയും ചിരിച്ചാൽ എനിക്ക് വട്ടാണ് എന്ന് വീട്ടുകാർ കരുതും എന്...

ഒരേ ഒരു പിഴ

നെറ്റിയില്‍ നിന്നും ഒലിച്ചിറങ്ങിയ ചോര എന്റെ വായില്‍ ഉപ്പു രസം സൃഷ്ടിച്ചു, തുപ്പലും വിയര്‍പ്പും കൂടി ചേര്‍ന്ന ചവര്‍പ്പ് കലര്‍ന്ന ഉപ്പു രസം ഞാന്‍ തുപ്പി കളയാന്‍ ശ്രമിച്ചു.  തോളിലെ ഒരു എല്ല് പൊട്ടിയിട്ടുണ്ട്, ഒരു കാലിന്റെ തുടയെല്ല് ചതഞ്ഞിട്ടുണ്ട്, നട്ടെല്ലില്‍ കൂടി ഒരു തരിപ്പ് മുകളിലേക്ക് പാഞ്ഞു പോയി.  ഒരു മരത്തില്‍ ചാരി ഞാന്‍ ഇരിക്കുകയാണ്, ശരിരം ഒരിഞ്ചു പോലും അനക്കാന്‍ വയ്യാ. കൂട്ടിനു സാമിന്റെ ചേതനയറ്റ ശരിരം മാത്രം മൂന്ന് മാസം മുന്‍പ് ഒരു ശനിയാഴ്ച വയ്കുന്നേരം ആണ് സാം അവന്റെ പദ്ധതി എന്നോട് പറഞ്ഞത്.  ഒരു ബീറിനും രണ്ടു പെഗിനും ശേഷം, തലയ്ക്കു മുകളില്‍ കറങ്ങുന്ന ഫാനിന്റെ കാറ്റില്‍ മനസ് പതുക്കെ ആടി കൊണ്ടിരിക്കുകയായിരുന്നു.  സാം എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു  പക്ഷെ ഞാന്‍ അതൊന്നും ശ്രദ്ധിച്ചില്ല, അടുത്ത ടാബിളില്‍ ഇരുന്നു കുടിച്ചു കൊണ്ടിരുന്ന ഒരു അറുപതു വയസുകരനെയാണ് ഞാന്‍ നോക്കിയിരുന്നത്. "ഡാ നീ അപ്പോള്‍ എന്ത് പറയുന്നു?" എന്ന ചോദ്യത്തോട് കൂടി സാം എന്റെ കാലില്‍ തട്ടി. "എന്തിനെ കുറിച്ച്?" ഞാന്‍ ചോദിച്ചു "അപ്പോള്‍ നീ ഒന്നും കേട്ടില്ലേ?, ഡാ കാശു അടിച്ചു മാറ്റുന്നത...