Skip to main content

ട്ടോ ട്ടോ റ്റൊര്പിയും മോഗ്ലിയും.

"ദൈര്യ മുണ്ടെങ്കില്‍ ഇറങ്ങിവാടാ റ്റോര്പീ, ഇന്നു നിന്റെ കുടല്‍മാല ഞാനെടുക്കും",

പുറത്തു വരാന്തയില്‍ ഒരു അലര്‍ച്ച കേട്ടാണ് ഞാന്‍ എഴുന്നേറ്റത്‌. ക്ലാസ്സു കഴിഞ്ഞു ഒന്നു വന്നു കിടന്നതാ. സമയം ഒരു എട്ടുമണി ആയി കാണണം, ഇതാരാ ദൈവമേ ഇവിടെ കൊല വിളി നടത്തുന്നെ. വാതില്‍ തുറന്നു ഞാന്‍ പുറത്തിറങ്ങി. ദൈവമേ മൌഗ്ലി ബിനു, കയ്യില്‍ ഒരു കത്തിയും ഉണ്ട്. ഇവന്‍ എന്തിനാ റ്റൊര്പിയെ വിളിക്കുന്നെ, മനോജിനെ ഞങ്ങള്‍ സ്നേഹ പൂര്‍വ്വം വിളിക്കുന്നതാണ് റ്റൊര്‍പ്പി എന്ന്.

"എടാ നീ ഇറങ്ങി വരുന്നോ അതോ ഞാന്‍ ഈ വാതില്‍ ചവിട്ടി പോളിക്കണോ" ബിനു അലറി.

പിന്നെ പതിനഞ്ചു കിലോ ഭാരം ഉള്ള ഇവനല്ലേ വാതില് ചവിട്ടി പൊളിക്കാന്‍ പോകുന്നെ. ഇവന്‍ മാര്‍ രാവിലെ ക്ലാസ്സില്‍ വച്ചു ഒരു അടി കഴിഞ്ഞതാണല്ലോ പിന്നെ ഇപ്പോള്‍ എന്താ. അതൊരു സ്ഥിരം സംഭവം ആയതിനാല്‍ ഞാന്‍ ശ്രദ്ധിച്ചില്ലായിരുന്നു.

"ഇന്നു നിന്റെ ചോര കാണാതെ ഞാന്‍ അടങ്ങില്ലെട" അലര്‍ച്ച തുടര്‍ന്ന്.

ബിനു ടി ഷര്‍ട്ടിന്റെ കയ്യ് രണ്ടും മുകളിലേക്ക് ചുരുട്ടി വച്ചിട്ടുണ്ട്, കയ്യ് രണ്ടും അല്പം മടക്കി കിരീടത്തില്‍ കൊച്ചിന്‍ ഹനീഫ നടക്കുനതു പോലെ ഇടക്കിടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. പക്ഷെ മൊത്തത്തില്‍ ഹനീഫക്ക് ഗ്രഹണി വന്നത് പോലെ ഉണ്ട്. ഇവന്‍ ഇന്നു ടോര്‍പ്പിയുടെ കയ്യില്‍ നിന്നും വാങ്ങും.

ഓരോരുത്തരായി റൂമില്‍ നിന്നും പുറത്തു വന്നു. പക്ഷെ ആരും അടുത്തില്ല, ജെറിന്‍ ചിരി അടക്കാന്‍ പാടുപെട്ടു കൊണ്ടു സ്വന്തം റൂമിന്റെ വാതില്കല്‍ നിന്നു. പോറ്റി, വിഷ്ണു, വിനോദ്, ഞാന്‍, എല്ലാവരും നോക്കി നില്ക്കുകയാണ്, ഇപ്പൊ വല്ലതും നടക്കും.

ബിനു ഇടക്കിടെ കത്തി വായുവില്‍ വീശുന്നുട്, വാതിലില്‍ ചവിട്ടുന്നും ഉണ്ട്.

"നിന്നോട് ഞാന്‍ ഷമിക്കാന്‍ തുടങ്ങിയിട്ട് നാള് കുറെ ആയി, ഇന്നു നിന്റെ കഥ ഞാന്‍ കഴിക്കുമെടാ"

ഞാന്‍ പതുക്കെ വരന്ധയില്‍ നോക്കി രണ്ടു പേരെ കാണാനില്ല, ടെസിതിനെയും ശാലുവിനെയും, ടെസിത് പുറത്തു വരില്ല ഉറക്കംയിരിക്ക്, രാവിലെ ഒന്‍പതു മണി മുതല്‍ വയ്കുന്നേരം നാല് മണി വരെ ഉറങ്ങിയതിന്റെ ക്ഷീണം മാറാന്‍ ഇപ്പോള്‍ കിടന്നുരക്കംയിരിക്കും. ഞാന്‍ പതുക്കെ ശാലുവിന്റെ വാതിലില്‍ മുട്ടി,

"എന്താടാ, ഏത് കൊപ്പനാട", അകത്തു നിന്നും മറ്റൊരലര്‍ച്ച.

"ഡാ നീ ഒന്നു ഇറങ്ങി വന്നെ, നിന്റെ ഈ ബാല്യകാല സുഹ്രത്തിനെ ഒന്നു കൊണ്ടു പോയെ", ബിനു ശാലുവിന്റെ ബാല്യകാല സുഹ്രതാണ്. ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഫുട്ബാള്‍ കളിയ്ക്കാന്‍ കുട്ടിയില്ല എന്ന് പറഞ്ഞു കഴിഞ്ഞ രണ്ടാഴ്ചയായി ബിനു ശാലുവിനോട് മിണ്ടാറില്ല.

ശാലു പതുക്കെ വാതില്‍ തുറന്നു പുറത്തു വന്നു, റൂമിലെ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേയ്ക്കു വന്നപ്പോള്‍, കണ്ണ് പിടിക്കാത്തത് പോലെ ഒന്നു നോക്കി, ചുവന്നു കലങ്ങിയ കണ്ണ് ഒന്നു ചിമ്മി തുറന്നു ബിനുവിനെ നോക്കി, പതുക്കെ തന്റെ നാല്പതഞ്ഞു ഡിഗ്രി നടത്തത്തില്‍ ബിനുവിന്റെ അടുത്തെത്തി.

ഇപ്പൊ വല്ലതും നടക്കും

"എന്താടാ ഇതു", ശാലുവിന്റെ കര കര ശബ്ദം.

കാറ്റഴിച്ചു വിട്ട ബലൂണ്‍ പോലെ ബിനു അയഞ്ഞു.

"ചുമ്മാ, ഒന്നു റ്റൊര്പിയെ കാണാന്‍", ബിനു വളരെ ഭവ്യതയോടെ പറഞ്ഞു.

"കത്തി താഴെ ഇടെട കഴുവേറി മോനേ", ശാലുവിന്റെ അലര്‍ച്ച കേട്ടു ഞാന്‍ അടക്കം എല്ലാവരും ഞെട്ടി. ബിനുവിന്റെ മുഘതെ ചോര മുഴുവന്‍ വാറ്റിയത് പോലെ തോന്നി. താഴെ ഇടാന്‍ ഉള്ള മടി കൊണ്ടു ബിനു കത്തി ശാലുവിന്റെ നേരെ നീട്ടി. ശാലു അത് വാങ്ങിച്ചു തല ചൊറിഞ്ഞു.

"എന്തിനാ നീ റ്റൊര്പിയെ കൊല്ലുന്നേ, അവന്‍ നിന്നോട് എന്ത് ചെയ്തു" ശാലു ചോദിച്ചു.

"അവന്‍ എന്റെ ഷര്‍ട്ടില്‍ മഷി ആക്കി, ഞാന്‍ തിരിച്ചാക്കാന്‍ നോക്കിയപ്പോള്‍ ഓടി കളഞ്ഞു" ബിനുവിന്റെ ഉത്തരം കേട്ടു എല്ലാവരും ചിരിച്ചു.

"ശരി നീ പൊക്കോ ഞാന്‍ നോക്കാം", ശാലുവിന്റെ ഉത്തരം കേട്ടതും ബിനു പുറത്തിറങ്ങി പോയി. ശാലു പതുക്കെ റൂമിലേക്ക്‌ മടങ്ങി. ഒരു നല്ല അടി കാണാന്‍ പറ്റാത്ത ദുക്കവുമായി ഞങ്ങള്‍ മടങ്ങി, ഏതാണ്ട് എല്ലാവരും റൂമില്‍ കയറിയപ്പോള്‍, റ്റൊര്‍പ്പി കഥക്‌ തുറന്നു പുറത്തിറങ്ങി.

" ഏത് ...... മോനട എന്റെ തല്ലേണ്ടത്, ചോനയുന്ടെങ്ങില്‍ എന്നെ ഒന്നു തൊട്ടു നോക്കെടാ" റ്റൊര്‍പ്പിയുടെ അലര്‍ച്ച.

ഭയങ്കര ദൈര്യം തന്നെ, "ഇനി ഇവിടെ നിനു‌ വല്ലതും പറഞ്ഞാല്‍ ഞങ്ങള്‍ നിന്നെ തല്ലി കൊല്ലും" എന്ന് പറഞ്ഞു ഞാന്‍ റൂമിലേക്ക്‌ മടങ്ങി.

വര്‍ഷങ്ങള്‍ക്കു ശേഷവും ഞാന്‍ ആലോചിക്കാറുണ്ട്, അപ്പോള്‍ ശാലു വന്നിലെന്കില്‍ ആ രംഗം ബിനു എങ്ങനെ അവസനിപ്പിക്കുംയിരുന്നു എന്ന്.

Comments

  1. interesting one..

    ReplyDelete
  2. that was a good one :)

    the story has not changed - though the supporting characters has :)

    ReplyDelete
  3. Da, I'm the "Mowgli" character in your story. Vidalinokke oru paridhi ille!! Kilavan aayathukondu kshamichirikkunnu.

    ReplyDelete

Post a Comment

Popular posts from this blog

മയിലാട്ടം - ഇപ്പോള്‍ താമസം കാട്ടില്‍

കലൂരില്‍ നിന്നും വീട് മാറി കമ്പനിയുടെ അടുത്തേക്ക് വന്നപ്പോള്‍ സത്യം പറഞ്ഞാല്‍ ആഫ്രിക്കയില്‍ നിന്നും ഊട്ടിയില്‍ എത്തിയ ഒരു സുഖം, ശാന്തമായ അന്തരീക്ഷം, നല്ല വായു, നല്ല വെള്ളം പിന്നെ തിരക്കില്ലാത്ത റോഡ്‌, ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ വരാം  (സത്യത്തില്‍ ഇതാണ് പ്രധാനം). രാവിലെ ഉറക്കം തെളിഞ്ഞപ്പോള്‍ നേരം വയ്കിയിരുന്നു, ഏതാണ്ട് ഏഴു മണി, നോക്കിയപ്പോള്‍ തലേന്ന് വിരുന്നു വന്ന അളിയന്‍ താമസ സ്ഥലത്തേക്ക് പോവാന്‍ നില്‍ക്കുന്നു.പുള്ളി ഇവിടെ നിന്നും ഒരു പത്തു മിനിറ്റ് അകലെ ഉള്ള ഒരു കോളേജില്‍ ആണ് പഠിപ്പിക്കുന്നത്‌. ബൈകുമായി പുറത്തേക്കു പോയ പുള്ളി രണ്ടു മിനുട്ടിന്നുള്ളില്‍ ഉറക്കെ ഒരു മുട്ടന്‍ തെറിയും വിളിച്ചു കൊണ്ട് തിരിച്ചു വന്നു. ഇശ്വരാ ഇങ്ങേരുടെ പെങ്ങളെ കെട്ടിയിട്ടു ഞാന്‍ അപരധമോന്നും ചെയ്തില്ലലോ, നല്ലോണം തന്നെയാണ് നോക്കുന്നത് രണ്ടു കുട്ടികളും ഉണ്ട് പിന്നെ ഇതെന്തു പറ്റി.  പെട്ടെന്നന്നു വിളിച്ചിരുന്നത്‌ തെറി അല്ല എന്ന് മനസിലാക്കിയത്. "മയില്‍ മയില്‍ ദേ ഇവിടെ ഒരു മയില്‍" തൂണില്‍ ചാരി നിന്നു പല്ല് തേച്ചു കൊണ്ടിരുന്ന ഞാന്‍ അപ്പോഴാണ് പുറത്തേക്കു നോക്കിയത്.  ശരിയാണ് മുഴുത്ത ഒരു മ...

മറന്ന പാസ്വോര്‍ഡുകള്‍

"forgot password" ഉം "forget password" തമ്മിലുള്ള വിത്യാസം അറിയാത്ത നീയൊക്കെ എങ്ങനെയാ എം സി എ പാസായത്" പി എമിഇന്റെ വാക്കുകള്‍ വെടിയുണ്ടകള്‍ പോലെയാണ് സജിക്ക് തോനിയത്, "ഈശ്വരാ സ്പെല്ലിംഗ് തെറ്റിപോയി" മനസ്സില്‍ ഓര്ത്തു. "ഞാന്‍ ആയിരം പ്രാവശ്യം കമ്പനിയോട് പറഞ്ഞതാ recruitment procedure മാറ്റണം എന്ന്, ഇംഗ്ലീഷില്‍ ഇത്ര പോലും വിവരം ഇല്ലാത്തവരെ എങ്ങനെയാ കമ്പനിയില്‍ വച്ചു കൊണ്ടിരിക്കുനത്" പി എമ്മിന്റെ ശബ്ദം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തി, സജിക്ക് തന്റെ നട്ടെല്ലില്‍ കൂടെ ഒരു തണുപ്പ് തലച്ചോറിലേക്ക് കയറി പോവുന്നതായി തോന്നി. "വിവരം ഇല്ലെങ്കില്‍ മറ്റുള്ളവരുട് ചോദിച്ചു ചെയ്യണം, അല്ലെങ്കില്‍ മൈക്രോസോഫ്ട്‌ വോര്‍ഡില്‍ ടൈപ്പ് ചെയ്തു സ്പെല്‍ ചെക്ക് ചെയ്യ്തു നോക്കണം" തൊട്ടടുത്ത്‌ ഇരിക്കുന്ന എല്ലാ പ്രോഗ്രമ്മേര്സും ഒരക്ഷരം മിണ്ടുകയോ നോക്കുകയോ ചെയ്യാതെ തലകുനിച്ചു മോണിറ്ററില്‍ നോക്കി ഇരിക്കുന്നു എല്ലാവരും കേള്‍ക്കുന്നുട്, ആരും നോക്കുന്നില്ല. "ഈശ്വര ആരും നോക്കല്ലേ", സജി മനസ്സില്‍ കരുതി, ആരുടേയും കണ്ണിലേക്കു നോക്കാനുള്ള ദൈര്യം ഇല്ല. സജിക്ക് ചെവിക്കക...

സാം കുട്ടിയുടെ മുറി

ജോലി കിട്ടിയ കാലം മുതൽ സാമിന്റെ ആഗ്രഹം ആയിരുന്നു ഒറ്റക്കു ഒരു മുറിയിൽ താമസിക്കുക എന്നത്, പക്ഷെ ചിലവുകളും മൂന്നു കുറികളുടെ അടവും എല്ലാം കഴിയുമ്പോൾ ഒറ്റക് വാടക കൊടുക്കാൻ ഉള്ള തുക കയ്യിൽ കാണില്ല.  മൂന്നു മാസം കൂടി കഴിഞ്ഞാൽ കുറികൾ വട്ടം എത്തും, അപ്പോൾ എന്തായാലും മുറി എടുക്കണം. ഒറ്റക്കു താമസിക്കാൻ ഉള്ള ആഗ്രഹം തുടങ്ങിയത്, മുറിയിൽ ആദ്യം താമസിച്ചിരുന്ന എല്ലാവരും പോയതോടു കൂടിയാണ്, പുതിയ സഹ മുറിയന്മാർ ഒരു രീതിയിലും ഒത്തു പോവാൻ പറ്റാത്തവർ ആയിരുന്നു.  നാലു പേരും നാലു സ്വഭാവം, സുനിൽ ആണെങ്കിൽ മുഴുവൻ സമയം പഴവും തിന്നും  മിനറൽ വെള്ളം കുടിച്ചും  നടക്കും, അവൻ്റെ മിനറൽ വാട്ടർ കുപ്പികളും പഴത്തോലും കാരണം നടക്കാൻ പറ്റാതായി, റൂമിൽ ഉള്ള മുഴുവൻ സമയവും ലാപ്ടോപ്പിൽ നോക്കി എന്തോ കുത്തി കൊണ്ടിരിക്കും.  ലിനക്സ് അഡ്മിൻ ആണ് പോലും. ഷിജു ആണെങ്കിൽ മുറിയിൽ വന്നാൽ പിന്നെ എന്തൊക്കെയോ ചവച്ചു കൊണ്ടിരിക്കും, അതാണെങ്കിൽ ഒരു വലിയ ടിന്നിൽ തുപ്പി കൊണ്ടിരിക്കും, അതു കരി ഓയിൽ പോലെ ഇരിക്കുന്നു, അതു കളയാതെ റൂമിനു മൂലയിൽ ഇരിക്കുന്നു.  ടി വി യിൽ എവിടെയെങ്കിലും ഫുട് ബോൾ കളി ഉണ്ടെങ്കിൽ രാത...