Skip to main content

കണ്ണാടിയുടെ കാഴ്ചാ

വര്‍ഷങ്ങളായി കണ്ണാടി ചുവരില്‍ ഇരുന്നു കാഴ്ചകള്‍ കാണുകയായിരുന്നു, വര്ഷവും വെളിച്ചവും അതിന് മുന്നിലൂടെ കടന്നു പോയി, ഒരിക്കലും വറ്റാത്ത തന്റെ ഓര്മ കോശങ്ങളില്‍ കണ്ണാടി അതെല്ലാം ഒപ്പി എടുത്തു. കന്നമ്മ ജനിച്ചു ഇരുപത്തെട്ടു ദിവസം കഴിഞപ്പോഴാണ് അച്ഛന്‍ ദുരൈ കണ്ണാടി വാങ്ങിച്ചു കൊണ്ടുവന്നത്, കന്നമയുടെ അമ്മ വള്ളിക്ക് ഒരിക്കലും കണ്ണാടിയുടെ ആവശ്യം ഉണ്ടായിരുന്നില്ല, അമ്മന്‍ കോവിലിലെ ഉത്സവത്തിന് മാത്രം വീട്ടില്‍ നിന്നും പുറത്തു പോയിരുന്ന അവര്‍ ഉടുതോരുങ്ങാന്‍ ഇഷ്ടപെട്ടിടുന്നില്ല.

കന്നമയുടെ വളര്ച്ച കണ്ണാടി അട്ഭുടതോടെ നോക്കി കണ്ടു, പല്ലു വരുന്നതിനു മുന്പുള്ള പുന്ചിരിയും പിന്ന്നെ പാല്‍ പുന്ചിരിയും കണ്ടു, കുട്ടിത്തത്തിന്റെ ഉടുതോരുങ്ങല്‍ കണ്ടു, വയസരിയിച്ചതിന്റെ നാണം കണ്ടു, ആദ്യ പ്രേമത്തിന്റെ ചിരി കണ്ടു, ദുഃഖങ്ങള്‍ കണ്ടു സന്തോഷങള്‍ കണ്ടു. കല്യാണം കഴിഞ്ഞു പോവുമ്പോള്‍ ഉള്ള കരച്ചില്‍ കണ്ടു,

ദുരൈ ഒരു ദിവസം ജാഥക്ക് പോയിട്ട് തിരിച്ചെത്തിയത്‌ മരണത്തിന്റെ തോളില്‍ കയറിയായിരുന്നു, തന്റെ നേതാവിനെ ജയിലില്‍ അടച്ചതിനു ദുരൈ തീയില്‍ കുളിച്ചു. തല മൊട്ടയടിച്ച വള്ളിയെ കണ്ണാടി ഒരു പാടു ദിവസം കണ്ടു. കന്നമ്മ ഭര്‍ത്താവിനോടോന്നിച്ചു വീടിലേക്ക്‌ താമസം മാറിയപ്പോള്‍ കണ്ണാടി സണ്ടോഷിച്ചു, എന്നും കന്നമയെ കാണാമല്ലോ, പക്ഷെ കന്നമയുടെ വിവാഹ ജീവിതം നില നിന്നില്ല, കുട്ടികളില്ലാത്ത ജന്മം അവരെ വേട്ടയാടി,

ഒടുവില്‍ കന്നമ്മ ഒരു മുഴം കയറില്‍ ജീവനോടുക്കുന്നത് കണ്ണാടി നിസ്സഹായനായി നോക്കി നിന്നു.

Comments

  1. വളെരെ ലെളിതം . കണ്ണാടി തീര്‍ച്ചയും നമ്മെ അറിയുന്ന ഒരാള്‍ തന്നെയാണ് ...
    സ്ഥിരം ഉപയോഗിക്കുകയും പക്ഷെ ഞാനുള്‍പ്പെടെ ചിന്തിക്കാത്ത ഒരു തീം
    റിയലി ഗുഡ് ..

    ReplyDelete

Post a Comment

Popular posts from this blog

മയിലാട്ടം - ഇപ്പോള്‍ താമസം കാട്ടില്‍

കലൂരില്‍ നിന്നും വീട് മാറി കമ്പനിയുടെ അടുത്തേക്ക് വന്നപ്പോള്‍ സത്യം പറഞ്ഞാല്‍ ആഫ്രിക്കയില്‍ നിന്നും ഊട്ടിയില്‍ എത്തിയ ഒരു സുഖം, ശാന്തമായ അന്തരീക്ഷം, നല്ല വായു, നല്ല വെള്ളം പിന്നെ തിരക്കില്ലാത്ത റോഡ്‌, ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ വരാം  (സത്യത്തില്‍ ഇതാണ് പ്രധാനം). രാവിലെ ഉറക്കം തെളിഞ്ഞപ്പോള്‍ നേരം വയ്കിയിരുന്നു, ഏതാണ്ട് ഏഴു മണി, നോക്കിയപ്പോള്‍ തലേന്ന് വിരുന്നു വന്ന അളിയന്‍ താമസ സ്ഥലത്തേക്ക് പോവാന്‍ നില്‍ക്കുന്നു.പുള്ളി ഇവിടെ നിന്നും ഒരു പത്തു മിനിറ്റ് അകലെ ഉള്ള ഒരു കോളേജില്‍ ആണ് പഠിപ്പിക്കുന്നത്‌. ബൈകുമായി പുറത്തേക്കു പോയ പുള്ളി രണ്ടു മിനുട്ടിന്നുള്ളില്‍ ഉറക്കെ ഒരു മുട്ടന്‍ തെറിയും വിളിച്ചു കൊണ്ട് തിരിച്ചു വന്നു. ഇശ്വരാ ഇങ്ങേരുടെ പെങ്ങളെ കെട്ടിയിട്ടു ഞാന്‍ അപരധമോന്നും ചെയ്തില്ലലോ, നല്ലോണം തന്നെയാണ് നോക്കുന്നത് രണ്ടു കുട്ടികളും ഉണ്ട് പിന്നെ ഇതെന്തു പറ്റി.  പെട്ടെന്നന്നു വിളിച്ചിരുന്നത്‌ തെറി അല്ല എന്ന് മനസിലാക്കിയത്. "മയില്‍ മയില്‍ ദേ ഇവിടെ ഒരു മയില്‍" തൂണില്‍ ചാരി നിന്നു പല്ല് തേച്ചു കൊണ്ടിരുന്ന ഞാന്‍ അപ്പോഴാണ് പുറത്തേക്കു നോക്കിയത്.  ശരിയാണ് മുഴുത്ത ഒരു മ...

തിരുത്താനാവാത്ത ചില തെറ്റുകൾ

             മൂന്ന് ദിവസം അടുപ്പിച്ചു ലീവ് കിട്ടിയപ്പോൾ ഞാൻ പെട്ടിയും കിടക്കയും, പിന്നെ കുട്ടികളെയും കേട്ടിയവളെയും  കൂട്ടി നാട് പിടിച്ചു.  പിന്നെ സുഖ ജീവിധം, രാവിലെ എട്ടു മണിക്ക് ഉറക്കം തെളിയുക, പുട്ട് കടല കൂട്ടി കഴിക്കണോ അതോ വീട്ടിൽ തന്നെ ഉള്ള പഴം കൂട്ടി കഴിക്കണോ അതോ തമിഴ് നാട് സ്റ്റൈലിൽ മുട്ട വറുത്തതും പഞ്ചസാര യും കൂട്ടി കഴിക്കണോ ഇനി അതും വേണ്ട എങ്കിൽ നാടൻ രീതിയിൽ ചായ ഒഴിച്ച് കഴിക്കണോ  എന്ന കണ്‍ഫ്യൂഷൻ അടിച്ചു ഇരിക്കുക,             "വേണമെങ്കിൽ കഴിച്ചിട്ട് എഴുനേറ്റു പോടാ" എന്ന ഫൈനൽ വാണിംഗ് മിസിസ് മാധവന്റെ അടുത്ത് നിന്നും കിട്ടുമ്പോൾ എല്ലാം കൂടി ചേർത്ത് അടിച്ചു അതിന്റെ മുകളിൽ ഒരു സ്റ്റൈലൻ പാൽ ചായയും കുടിച്ചു എഴുനേറ്റു പോവും             പിന്നെ കേബിളിൽ തമിഴ് ചാനലുകളായ "ആദിത്യ" "ചിരിപ്പോളി" തുടങ്ങിയ ചാനൽ കണ്ടു വെറുതെ ഇരിന്നു ചിരിക്കുക, ഇനിയും ചിരിച്ചാൽ എനിക്ക് വട്ടാണ് എന്ന് വീട്ടുകാർ കരുതും എന്...

ഒരേ ഒരു പിഴ

നെറ്റിയില്‍ നിന്നും ഒലിച്ചിറങ്ങിയ ചോര എന്റെ വായില്‍ ഉപ്പു രസം സൃഷ്ടിച്ചു, തുപ്പലും വിയര്‍പ്പും കൂടി ചേര്‍ന്ന ചവര്‍പ്പ് കലര്‍ന്ന ഉപ്പു രസം ഞാന്‍ തുപ്പി കളയാന്‍ ശ്രമിച്ചു.  തോളിലെ ഒരു എല്ല് പൊട്ടിയിട്ടുണ്ട്, ഒരു കാലിന്റെ തുടയെല്ല് ചതഞ്ഞിട്ടുണ്ട്, നട്ടെല്ലില്‍ കൂടി ഒരു തരിപ്പ് മുകളിലേക്ക് പാഞ്ഞു പോയി.  ഒരു മരത്തില്‍ ചാരി ഞാന്‍ ഇരിക്കുകയാണ്, ശരിരം ഒരിഞ്ചു പോലും അനക്കാന്‍ വയ്യാ. കൂട്ടിനു സാമിന്റെ ചേതനയറ്റ ശരിരം മാത്രം മൂന്ന് മാസം മുന്‍പ് ഒരു ശനിയാഴ്ച വയ്കുന്നേരം ആണ് സാം അവന്റെ പദ്ധതി എന്നോട് പറഞ്ഞത്.  ഒരു ബീറിനും രണ്ടു പെഗിനും ശേഷം, തലയ്ക്കു മുകളില്‍ കറങ്ങുന്ന ഫാനിന്റെ കാറ്റില്‍ മനസ് പതുക്കെ ആടി കൊണ്ടിരിക്കുകയായിരുന്നു.  സാം എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു  പക്ഷെ ഞാന്‍ അതൊന്നും ശ്രദ്ധിച്ചില്ല, അടുത്ത ടാബിളില്‍ ഇരുന്നു കുടിച്ചു കൊണ്ടിരുന്ന ഒരു അറുപതു വയസുകരനെയാണ് ഞാന്‍ നോക്കിയിരുന്നത്. "ഡാ നീ അപ്പോള്‍ എന്ത് പറയുന്നു?" എന്ന ചോദ്യത്തോട് കൂടി സാം എന്റെ കാലില്‍ തട്ടി. "എന്തിനെ കുറിച്ച്?" ഞാന്‍ ചോദിച്ചു "അപ്പോള്‍ നീ ഒന്നും കേട്ടില്ലേ?, ഡാ കാശു അടിച്ചു മാറ്റുന്നത...