Skip to main content

കണ്ണാടിയുടെ കാഴ്ചാ

വര്‍ഷങ്ങളായി കണ്ണാടി ചുവരില്‍ ഇരുന്നു കാഴ്ചകള്‍ കാണുകയായിരുന്നു, വര്ഷവും വെളിച്ചവും അതിന് മുന്നിലൂടെ കടന്നു പോയി, ഒരിക്കലും വറ്റാത്ത തന്റെ ഓര്മ കോശങ്ങളില്‍ കണ്ണാടി അതെല്ലാം ഒപ്പി എടുത്തു. കന്നമ്മ ജനിച്ചു ഇരുപത്തെട്ടു ദിവസം കഴിഞപ്പോഴാണ് അച്ഛന്‍ ദുരൈ കണ്ണാടി വാങ്ങിച്ചു കൊണ്ടുവന്നത്, കന്നമയുടെ അമ്മ വള്ളിക്ക് ഒരിക്കലും കണ്ണാടിയുടെ ആവശ്യം ഉണ്ടായിരുന്നില്ല, അമ്മന്‍ കോവിലിലെ ഉത്സവത്തിന് മാത്രം വീട്ടില്‍ നിന്നും പുറത്തു പോയിരുന്ന അവര്‍ ഉടുതോരുങ്ങാന്‍ ഇഷ്ടപെട്ടിടുന്നില്ല.

കന്നമയുടെ വളര്ച്ച കണ്ണാടി അട്ഭുടതോടെ നോക്കി കണ്ടു, പല്ലു വരുന്നതിനു മുന്പുള്ള പുന്ചിരിയും പിന്ന്നെ പാല്‍ പുന്ചിരിയും കണ്ടു, കുട്ടിത്തത്തിന്റെ ഉടുതോരുങ്ങല്‍ കണ്ടു, വയസരിയിച്ചതിന്റെ നാണം കണ്ടു, ആദ്യ പ്രേമത്തിന്റെ ചിരി കണ്ടു, ദുഃഖങ്ങള്‍ കണ്ടു സന്തോഷങള്‍ കണ്ടു. കല്യാണം കഴിഞ്ഞു പോവുമ്പോള്‍ ഉള്ള കരച്ചില്‍ കണ്ടു,

ദുരൈ ഒരു ദിവസം ജാഥക്ക് പോയിട്ട് തിരിച്ചെത്തിയത്‌ മരണത്തിന്റെ തോളില്‍ കയറിയായിരുന്നു, തന്റെ നേതാവിനെ ജയിലില്‍ അടച്ചതിനു ദുരൈ തീയില്‍ കുളിച്ചു. തല മൊട്ടയടിച്ച വള്ളിയെ കണ്ണാടി ഒരു പാടു ദിവസം കണ്ടു. കന്നമ്മ ഭര്‍ത്താവിനോടോന്നിച്ചു വീടിലേക്ക്‌ താമസം മാറിയപ്പോള്‍ കണ്ണാടി സണ്ടോഷിച്ചു, എന്നും കന്നമയെ കാണാമല്ലോ, പക്ഷെ കന്നമയുടെ വിവാഹ ജീവിതം നില നിന്നില്ല, കുട്ടികളില്ലാത്ത ജന്മം അവരെ വേട്ടയാടി,

ഒടുവില്‍ കന്നമ്മ ഒരു മുഴം കയറില്‍ ജീവനോടുക്കുന്നത് കണ്ണാടി നിസ്സഹായനായി നോക്കി നിന്നു.

Comments

  1. വളെരെ ലെളിതം . കണ്ണാടി തീര്‍ച്ചയും നമ്മെ അറിയുന്ന ഒരാള്‍ തന്നെയാണ് ...
    സ്ഥിരം ഉപയോഗിക്കുകയും പക്ഷെ ഞാനുള്‍പ്പെടെ ചിന്തിക്കാത്ത ഒരു തീം
    റിയലി ഗുഡ് ..

    ReplyDelete

Post a Comment

Popular posts from this blog

മയിലാട്ടം - ഇപ്പോള്‍ താമസം കാട്ടില്‍

കലൂരില്‍ നിന്നും വീട് മാറി കമ്പനിയുടെ അടുത്തേക്ക് വന്നപ്പോള്‍ സത്യം പറഞ്ഞാല്‍ ആഫ്രിക്കയില്‍ നിന്നും ഊട്ടിയില്‍ എത്തിയ ഒരു സുഖം, ശാന്തമായ അന്തരീക്ഷം, നല്ല വായു, നല്ല വെള്ളം പിന്നെ തിരക്കില്ലാത്ത റോഡ്‌, ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ വരാം  (സത്യത്തില്‍ ഇതാണ് പ്രധാനം). രാവിലെ ഉറക്കം തെളിഞ്ഞപ്പോള്‍ നേരം വയ്കിയിരുന്നു, ഏതാണ്ട് ഏഴു മണി, നോക്കിയപ്പോള്‍ തലേന്ന് വിരുന്നു വന്ന അളിയന്‍ താമസ സ്ഥലത്തേക്ക് പോവാന്‍ നില്‍ക്കുന്നു.പുള്ളി ഇവിടെ നിന്നും ഒരു പത്തു മിനിറ്റ് അകലെ ഉള്ള ഒരു കോളേജില്‍ ആണ് പഠിപ്പിക്കുന്നത്‌. ബൈകുമായി പുറത്തേക്കു പോയ പുള്ളി രണ്ടു മിനുട്ടിന്നുള്ളില്‍ ഉറക്കെ ഒരു മുട്ടന്‍ തെറിയും വിളിച്ചു കൊണ്ട് തിരിച്ചു വന്നു. ഇശ്വരാ ഇങ്ങേരുടെ പെങ്ങളെ കെട്ടിയിട്ടു ഞാന്‍ അപരധമോന്നും ചെയ്തില്ലലോ, നല്ലോണം തന്നെയാണ് നോക്കുന്നത് രണ്ടു കുട്ടികളും ഉണ്ട് പിന്നെ ഇതെന്തു പറ്റി.  പെട്ടെന്നന്നു വിളിച്ചിരുന്നത്‌ തെറി അല്ല എന്ന് മനസിലാക്കിയത്. "മയില്‍ മയില്‍ ദേ ഇവിടെ ഒരു മയില്‍" തൂണില്‍ ചാരി നിന്നു പല്ല് തേച്ചു കൊണ്ടിരുന്ന ഞാന്‍ അപ്പോഴാണ് പുറത്തേക്കു നോക്കിയത്.  ശരിയാണ് മുഴുത്ത ഒരു മ...

മറന്ന പാസ്വോര്‍ഡുകള്‍

"forgot password" ഉം "forget password" തമ്മിലുള്ള വിത്യാസം അറിയാത്ത നീയൊക്കെ എങ്ങനെയാ എം സി എ പാസായത്" പി എമിഇന്റെ വാക്കുകള്‍ വെടിയുണ്ടകള്‍ പോലെയാണ് സജിക്ക് തോനിയത്, "ഈശ്വരാ സ്പെല്ലിംഗ് തെറ്റിപോയി" മനസ്സില്‍ ഓര്ത്തു. "ഞാന്‍ ആയിരം പ്രാവശ്യം കമ്പനിയോട് പറഞ്ഞതാ recruitment procedure മാറ്റണം എന്ന്, ഇംഗ്ലീഷില്‍ ഇത്ര പോലും വിവരം ഇല്ലാത്തവരെ എങ്ങനെയാ കമ്പനിയില്‍ വച്ചു കൊണ്ടിരിക്കുനത്" പി എമ്മിന്റെ ശബ്ദം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തി, സജിക്ക് തന്റെ നട്ടെല്ലില്‍ കൂടെ ഒരു തണുപ്പ് തലച്ചോറിലേക്ക് കയറി പോവുന്നതായി തോന്നി. "വിവരം ഇല്ലെങ്കില്‍ മറ്റുള്ളവരുട് ചോദിച്ചു ചെയ്യണം, അല്ലെങ്കില്‍ മൈക്രോസോഫ്ട്‌ വോര്‍ഡില്‍ ടൈപ്പ് ചെയ്തു സ്പെല്‍ ചെക്ക് ചെയ്യ്തു നോക്കണം" തൊട്ടടുത്ത്‌ ഇരിക്കുന്ന എല്ലാ പ്രോഗ്രമ്മേര്സും ഒരക്ഷരം മിണ്ടുകയോ നോക്കുകയോ ചെയ്യാതെ തലകുനിച്ചു മോണിറ്ററില്‍ നോക്കി ഇരിക്കുന്നു എല്ലാവരും കേള്‍ക്കുന്നുട്, ആരും നോക്കുന്നില്ല. "ഈശ്വര ആരും നോക്കല്ലേ", സജി മനസ്സില്‍ കരുതി, ആരുടേയും കണ്ണിലേക്കു നോക്കാനുള്ള ദൈര്യം ഇല്ല. സജിക്ക് ചെവിക്കക...

തിരുത്താനാവാത്ത ചില തെറ്റുകൾ

             മൂന്ന് ദിവസം അടുപ്പിച്ചു ലീവ് കിട്ടിയപ്പോൾ ഞാൻ പെട്ടിയും കിടക്കയും, പിന്നെ കുട്ടികളെയും കേട്ടിയവളെയും  കൂട്ടി നാട് പിടിച്ചു.  പിന്നെ സുഖ ജീവിധം, രാവിലെ എട്ടു മണിക്ക് ഉറക്കം തെളിയുക, പുട്ട് കടല കൂട്ടി കഴിക്കണോ അതോ വീട്ടിൽ തന്നെ ഉള്ള പഴം കൂട്ടി കഴിക്കണോ അതോ തമിഴ് നാട് സ്റ്റൈലിൽ മുട്ട വറുത്തതും പഞ്ചസാര യും കൂട്ടി കഴിക്കണോ ഇനി അതും വേണ്ട എങ്കിൽ നാടൻ രീതിയിൽ ചായ ഒഴിച്ച് കഴിക്കണോ  എന്ന കണ്‍ഫ്യൂഷൻ അടിച്ചു ഇരിക്കുക,             "വേണമെങ്കിൽ കഴിച്ചിട്ട് എഴുനേറ്റു പോടാ" എന്ന ഫൈനൽ വാണിംഗ് മിസിസ് മാധവന്റെ അടുത്ത് നിന്നും കിട്ടുമ്പോൾ എല്ലാം കൂടി ചേർത്ത് അടിച്ചു അതിന്റെ മുകളിൽ ഒരു സ്റ്റൈലൻ പാൽ ചായയും കുടിച്ചു എഴുനേറ്റു പോവും             പിന്നെ കേബിളിൽ തമിഴ് ചാനലുകളായ "ആദിത്യ" "ചിരിപ്പോളി" തുടങ്ങിയ ചാനൽ കണ്ടു വെറുതെ ഇരിന്നു ചിരിക്കുക, ഇനിയും ചിരിച്ചാൽ എനിക്ക് വട്ടാണ് എന്ന് വീട്ടുകാർ കരുതും എന്...