Skip to main content

വെള്ളി പാത്രങ്ങളുടെ കിലുക്കം

ബാത്‌റൂമില്‍ നിനും തിരിച്ചു വന്നപ്പോള്‍ പപ്പാ ചുവരിലെ ടിഇവിയില്‍ നോക്കി കൊണ്ടു കിടക്കുകയായിരുന്നു കൈ വിരലുകള്‍ remotil സഞ്ഞരിക്കുകയായിരുന്നു.

"സിസിലി നീ ആദിത്യനും രാധയും മറ്റു ചിലരും വയിചിടുണ്ടോ"

പപ്പയുടെ ചോദ്യം കേടു സിസിലി അധ്ഭുട പെട്ട്, ആശുപത്രി കിടക്കയില്‍ കിടന്നു പപ്പയെണ്ട ഇങ്ങനെ ചോദിക്കുന്നത്.

"വയിചിടുണ്ടോ സിസിലി, മുകുന്നറെ, നമ്മുടെ മയ്യഴി പുഴ കാരന്റെ "

"ഇല്ല പപ്പാ എന്താ ചോദിയ്ക്കാന്‍"

"ആ നോവല്‍ ഒരു പ്രതെയ്ക രീതിയില്‍ ആണ് എഴുതിയിരിക്കുനത്, തുടക്കം പടിനന്ജം ആദ്യയമോ മറ്റോ ആണ് , പിന്നീട് എല്ലാ ആദ്യയങ്ങളും മറിയും മറിഞ്ഞും അന്ന്, എങ്കിലും വായിച്ചു കഴിയുമ്പോള്‍ എല്ലാം മനസ്സില്‍ കൃത്യമായി നില്കും, കഥാ പാത്രങ്ങളുടെ പേരും സ്ഥലങ്ങളും എല്ലാം മാറി മറയുന്നു, പക്ഷെ അവസമാനം എല്ലാ മനസ്സില്‍ പതിഞ്ഞു നില്ക്കും, ജീവിതവും അങ്ങിനെയാണ് എല്ലാം തകിടം മരിച്ചലുകള്‍ക്കും ഒടുവില്‍ മരണം"

ഇത്രയും പറഞ്ഞു പപ്പാ മൌനത്തിലേക്ക്‌ മുഴുകി. പത്താമത്തെ നിലയില്‍ നിന്നും പുറത്ത് റോഡില്‍ പോയി കൊണ്ടിരുന്ന വാഹനങ്ങളുടെ വെളിച്ചം നോക്കി സിസിലി അല്‍പ നേരം നിന്നു. മമ്മയുടെ മരണത്തോട് കൂടിയാണ് പപ്പാ പൂര്‍ണമായും മദ്യതിനടിമയായത്‌.
തിരക്കില്‍ നിന്നും തിരക്കിലെക്കുള്ള യാത്രക്കിടയില്‍ വല്ലപ്പോഴും നാട്ടില്‍ വരുമ്പോള്‍, വീട്ടില്‍ കൂടിയിട്ടിരുന്ന മദ്യ കുപ്പികള്‍ കണ്ടു സിസിലി അധ്ബുടപെട്ടിരുന്നു. അന്ന് പപ്പാ പറഞ്ഞതു അത് അന്ജാര് മാസതെതനെന്നു, അറിഞ്ഞു വന്നപ്പോഴേക്കും ഒരുപാടു വയ്കി പോയിരുന്നു. ഇനി ഒന്നും ചെയ്യാന്‍ ഇല്ല എന്ന് ഡോക്ടര്‍ പറഞ്ഞു.

" ഈ പ്രായത്തില്‍ ലിവര്‍ ട്രന്‍സ്പ്ലന്റ്റേന്‍ ആലോചിക്കുകയെ വേണ്ട"

കഴിഞ്ഞ പത്തു ദിവസമായി ആശു പതൃയില്‍, ലീവ് അനുവടിക്കിലെങ്ങില്‍, തന്റെ രേസിഗ്നറേന്‍ സ്വികരിക്കന്മ എന്ന് പറഞ്ഞാണ്‌ കമ്പനിയില്‍ നിനും പോണത്. ഡെഡ് ലൈനുകള്‍, ടാസ്ക്‌ കംപ്ലെറേന്‍, ടെസ്റ്റിങ്ങ്, സോഫ്റ്റ് റിലീസ്, ഹാര്‍ഡ് റിലീസ്, ഫുള്‍ റിലീസ് എല്ലേറ്റില്‍ നിന്നും ഒരു ഒളിച്ചോട്ടം.

"നീ വെള്ളി പത്രങ്ങളുടെ കിലുക്കം കേള്കുന്നുടോ"

"എന്താ പപ്പാ ചോദിക്കുനത് ഇവിടെ എവിടെയാ വെള്ളി പത്രം"

"നിനക്കൊരു പക്ഷെ കേള്‍ക്കാന്‍ പറ്റില്ല, അത് എനിക്ക് മാത്രമെ കേള്‍ക്കാന്‍ കഴിയു"

"പപ്പാ ഉറങ്ങാന്‍ നോക്ക് നേരം ഒരുപാടായി"

സിസിലി ഉറങ്ങാന്‍ കിടനിട്ടും ഉറക്കം വന്നില്ല. എ സി യുടെ തണുപ്പ് കൂടുതലാണെന്ന് തോനിയപ്പോള്‍ എഴുനേറ്റു എ സി യുടെ രേഗുലടോരിനടുതെക്ക് ചെന്നു. പപ്പയുടെ കിടപ്പില്‍ എന്തോ ഒരു പന്തികേട്‌ തോന്നി, കായ്കള്‍ രണ്ടും നെഞ്ചത്ത് പിണച്ചു കെട്ടി, ശതമായ പുഞ്ചിരി ചുണ്ടില്‍ വച്ചു പപ്പാ കിടക്കുന്നു. സിസിലി മെല്ലെ എമര്‍ജന്‍സി ബട്ടണില്‍ വിരല്‍ അമര്‍ത്തി. രണ്ടു മിനിട്ടിനുള്ളില്‍ രണ്ടു നുര്സുമാര്‍ വന്നെത്തി. പപ്പയെ പരിശോടിച്ച അവര്‍ സിസിളിയോടായി പറഞ്ഞു.

"കഴിഞു എന്ന് തോനുന്നു, ഞങ്ങള്‍ ഡോക്ടറെ വിളിക്കാം"

പതിനാന്ച്ചു മിനിറ്റിനകം ഡോക്ടര്‍ മാര്‍ എത്തി വാര്ത്താ സ്ഥിരികരിച്ചു. ഒന്നും ചെയ്യാനില്ലാതെ സിസിലി അല്‍പ നേരം ഇരുന്നു. ഭുമിയില്‍ അവസനിച്ചിരുന്ന അവസാന രക്ത ഭാണ്ടവും നഷ്ട പെടുന്നത് അവള്‍ നോക്കി നിന്നു.

അകലെ എവിടെയോ അപ്പോഴും വെള്ളി പത്രങ്ങള്‍ കിലുങ്ങി കൊണ്ടിരുന്നു.

Comments