Skip to main content

വെള്ളി പാത്രങ്ങളുടെ കിലുക്കം

ബാത്‌റൂമില്‍ നിനും തിരിച്ചു വന്നപ്പോള്‍ പപ്പാ ചുവരിലെ ടിഇവിയില്‍ നോക്കി കൊണ്ടു കിടക്കുകയായിരുന്നു കൈ വിരലുകള്‍ remotil സഞ്ഞരിക്കുകയായിരുന്നു.

"സിസിലി നീ ആദിത്യനും രാധയും മറ്റു ചിലരും വയിചിടുണ്ടോ"

പപ്പയുടെ ചോദ്യം കേടു സിസിലി അധ്ഭുട പെട്ട്, ആശുപത്രി കിടക്കയില്‍ കിടന്നു പപ്പയെണ്ട ഇങ്ങനെ ചോദിക്കുന്നത്.

"വയിചിടുണ്ടോ സിസിലി, മുകുന്നറെ, നമ്മുടെ മയ്യഴി പുഴ കാരന്റെ "

"ഇല്ല പപ്പാ എന്താ ചോദിയ്ക്കാന്‍"

"ആ നോവല്‍ ഒരു പ്രതെയ്ക രീതിയില്‍ ആണ് എഴുതിയിരിക്കുനത്, തുടക്കം പടിനന്ജം ആദ്യയമോ മറ്റോ ആണ് , പിന്നീട് എല്ലാ ആദ്യയങ്ങളും മറിയും മറിഞ്ഞും അന്ന്, എങ്കിലും വായിച്ചു കഴിയുമ്പോള്‍ എല്ലാം മനസ്സില്‍ കൃത്യമായി നില്കും, കഥാ പാത്രങ്ങളുടെ പേരും സ്ഥലങ്ങളും എല്ലാം മാറി മറയുന്നു, പക്ഷെ അവസമാനം എല്ലാ മനസ്സില്‍ പതിഞ്ഞു നില്ക്കും, ജീവിതവും അങ്ങിനെയാണ് എല്ലാം തകിടം മരിച്ചലുകള്‍ക്കും ഒടുവില്‍ മരണം"

ഇത്രയും പറഞ്ഞു പപ്പാ മൌനത്തിലേക്ക്‌ മുഴുകി. പത്താമത്തെ നിലയില്‍ നിന്നും പുറത്ത് റോഡില്‍ പോയി കൊണ്ടിരുന്ന വാഹനങ്ങളുടെ വെളിച്ചം നോക്കി സിസിലി അല്‍പ നേരം നിന്നു. മമ്മയുടെ മരണത്തോട് കൂടിയാണ് പപ്പാ പൂര്‍ണമായും മദ്യതിനടിമയായത്‌.
തിരക്കില്‍ നിന്നും തിരക്കിലെക്കുള്ള യാത്രക്കിടയില്‍ വല്ലപ്പോഴും നാട്ടില്‍ വരുമ്പോള്‍, വീട്ടില്‍ കൂടിയിട്ടിരുന്ന മദ്യ കുപ്പികള്‍ കണ്ടു സിസിലി അധ്ബുടപെട്ടിരുന്നു. അന്ന് പപ്പാ പറഞ്ഞതു അത് അന്ജാര് മാസതെതനെന്നു, അറിഞ്ഞു വന്നപ്പോഴേക്കും ഒരുപാടു വയ്കി പോയിരുന്നു. ഇനി ഒന്നും ചെയ്യാന്‍ ഇല്ല എന്ന് ഡോക്ടര്‍ പറഞ്ഞു.

" ഈ പ്രായത്തില്‍ ലിവര്‍ ട്രന്‍സ്പ്ലന്റ്റേന്‍ ആലോചിക്കുകയെ വേണ്ട"

കഴിഞ്ഞ പത്തു ദിവസമായി ആശു പതൃയില്‍, ലീവ് അനുവടിക്കിലെങ്ങില്‍, തന്റെ രേസിഗ്നറേന്‍ സ്വികരിക്കന്മ എന്ന് പറഞ്ഞാണ്‌ കമ്പനിയില്‍ നിനും പോണത്. ഡെഡ് ലൈനുകള്‍, ടാസ്ക്‌ കംപ്ലെറേന്‍, ടെസ്റ്റിങ്ങ്, സോഫ്റ്റ് റിലീസ്, ഹാര്‍ഡ് റിലീസ്, ഫുള്‍ റിലീസ് എല്ലേറ്റില്‍ നിന്നും ഒരു ഒളിച്ചോട്ടം.

"നീ വെള്ളി പത്രങ്ങളുടെ കിലുക്കം കേള്കുന്നുടോ"

"എന്താ പപ്പാ ചോദിക്കുനത് ഇവിടെ എവിടെയാ വെള്ളി പത്രം"

"നിനക്കൊരു പക്ഷെ കേള്‍ക്കാന്‍ പറ്റില്ല, അത് എനിക്ക് മാത്രമെ കേള്‍ക്കാന്‍ കഴിയു"

"പപ്പാ ഉറങ്ങാന്‍ നോക്ക് നേരം ഒരുപാടായി"

സിസിലി ഉറങ്ങാന്‍ കിടനിട്ടും ഉറക്കം വന്നില്ല. എ സി യുടെ തണുപ്പ് കൂടുതലാണെന്ന് തോനിയപ്പോള്‍ എഴുനേറ്റു എ സി യുടെ രേഗുലടോരിനടുതെക്ക് ചെന്നു. പപ്പയുടെ കിടപ്പില്‍ എന്തോ ഒരു പന്തികേട്‌ തോന്നി, കായ്കള്‍ രണ്ടും നെഞ്ചത്ത് പിണച്ചു കെട്ടി, ശതമായ പുഞ്ചിരി ചുണ്ടില്‍ വച്ചു പപ്പാ കിടക്കുന്നു. സിസിലി മെല്ലെ എമര്‍ജന്‍സി ബട്ടണില്‍ വിരല്‍ അമര്‍ത്തി. രണ്ടു മിനിട്ടിനുള്ളില്‍ രണ്ടു നുര്സുമാര്‍ വന്നെത്തി. പപ്പയെ പരിശോടിച്ച അവര്‍ സിസിളിയോടായി പറഞ്ഞു.

"കഴിഞു എന്ന് തോനുന്നു, ഞങ്ങള്‍ ഡോക്ടറെ വിളിക്കാം"

പതിനാന്ച്ചു മിനിറ്റിനകം ഡോക്ടര്‍ മാര്‍ എത്തി വാര്ത്താ സ്ഥിരികരിച്ചു. ഒന്നും ചെയ്യാനില്ലാതെ സിസിലി അല്‍പ നേരം ഇരുന്നു. ഭുമിയില്‍ അവസനിച്ചിരുന്ന അവസാന രക്ത ഭാണ്ടവും നഷ്ട പെടുന്നത് അവള്‍ നോക്കി നിന്നു.

അകലെ എവിടെയോ അപ്പോഴും വെള്ളി പത്രങ്ങള്‍ കിലുങ്ങി കൊണ്ടിരുന്നു.

Comments

Popular posts from this blog

മയിലാട്ടം - ഇപ്പോള്‍ താമസം കാട്ടില്‍

കലൂരില്‍ നിന്നും വീട് മാറി കമ്പനിയുടെ അടുത്തേക്ക് വന്നപ്പോള്‍ സത്യം പറഞ്ഞാല്‍ ആഫ്രിക്കയില്‍ നിന്നും ഊട്ടിയില്‍ എത്തിയ ഒരു സുഖം, ശാന്തമായ അന്തരീക്ഷം, നല്ല വായു, നല്ല വെള്ളം പിന്നെ തിരക്കില്ലാത്ത റോഡ്‌, ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ വരാം  (സത്യത്തില്‍ ഇതാണ് പ്രധാനം). രാവിലെ ഉറക്കം തെളിഞ്ഞപ്പോള്‍ നേരം വയ്കിയിരുന്നു, ഏതാണ്ട് ഏഴു മണി, നോക്കിയപ്പോള്‍ തലേന്ന് വിരുന്നു വന്ന അളിയന്‍ താമസ സ്ഥലത്തേക്ക് പോവാന്‍ നില്‍ക്കുന്നു.പുള്ളി ഇവിടെ നിന്നും ഒരു പത്തു മിനിറ്റ് അകലെ ഉള്ള ഒരു കോളേജില്‍ ആണ് പഠിപ്പിക്കുന്നത്‌. ബൈകുമായി പുറത്തേക്കു പോയ പുള്ളി രണ്ടു മിനുട്ടിന്നുള്ളില്‍ ഉറക്കെ ഒരു മുട്ടന്‍ തെറിയും വിളിച്ചു കൊണ്ട് തിരിച്ചു വന്നു. ഇശ്വരാ ഇങ്ങേരുടെ പെങ്ങളെ കെട്ടിയിട്ടു ഞാന്‍ അപരധമോന്നും ചെയ്തില്ലലോ, നല്ലോണം തന്നെയാണ് നോക്കുന്നത് രണ്ടു കുട്ടികളും ഉണ്ട് പിന്നെ ഇതെന്തു പറ്റി.  പെട്ടെന്നന്നു വിളിച്ചിരുന്നത്‌ തെറി അല്ല എന്ന് മനസിലാക്കിയത്. "മയില്‍ മയില്‍ ദേ ഇവിടെ ഒരു മയില്‍" തൂണില്‍ ചാരി നിന്നു പല്ല് തേച്ചു കൊണ്ടിരുന്ന ഞാന്‍ അപ്പോഴാണ് പുറത്തേക്കു നോക്കിയത്.  ശരിയാണ് മുഴുത്ത ഒരു മ...

തിരുത്താനാവാത്ത ചില തെറ്റുകൾ

             മൂന്ന് ദിവസം അടുപ്പിച്ചു ലീവ് കിട്ടിയപ്പോൾ ഞാൻ പെട്ടിയും കിടക്കയും, പിന്നെ കുട്ടികളെയും കേട്ടിയവളെയും  കൂട്ടി നാട് പിടിച്ചു.  പിന്നെ സുഖ ജീവിധം, രാവിലെ എട്ടു മണിക്ക് ഉറക്കം തെളിയുക, പുട്ട് കടല കൂട്ടി കഴിക്കണോ അതോ വീട്ടിൽ തന്നെ ഉള്ള പഴം കൂട്ടി കഴിക്കണോ അതോ തമിഴ് നാട് സ്റ്റൈലിൽ മുട്ട വറുത്തതും പഞ്ചസാര യും കൂട്ടി കഴിക്കണോ ഇനി അതും വേണ്ട എങ്കിൽ നാടൻ രീതിയിൽ ചായ ഒഴിച്ച് കഴിക്കണോ  എന്ന കണ്‍ഫ്യൂഷൻ അടിച്ചു ഇരിക്കുക,             "വേണമെങ്കിൽ കഴിച്ചിട്ട് എഴുനേറ്റു പോടാ" എന്ന ഫൈനൽ വാണിംഗ് മിസിസ് മാധവന്റെ അടുത്ത് നിന്നും കിട്ടുമ്പോൾ എല്ലാം കൂടി ചേർത്ത് അടിച്ചു അതിന്റെ മുകളിൽ ഒരു സ്റ്റൈലൻ പാൽ ചായയും കുടിച്ചു എഴുനേറ്റു പോവും             പിന്നെ കേബിളിൽ തമിഴ് ചാനലുകളായ "ആദിത്യ" "ചിരിപ്പോളി" തുടങ്ങിയ ചാനൽ കണ്ടു വെറുതെ ഇരിന്നു ചിരിക്കുക, ഇനിയും ചിരിച്ചാൽ എനിക്ക് വട്ടാണ് എന്ന് വീട്ടുകാർ കരുതും എന്...

ഒരേ ഒരു പിഴ

നെറ്റിയില്‍ നിന്നും ഒലിച്ചിറങ്ങിയ ചോര എന്റെ വായില്‍ ഉപ്പു രസം സൃഷ്ടിച്ചു, തുപ്പലും വിയര്‍പ്പും കൂടി ചേര്‍ന്ന ചവര്‍പ്പ് കലര്‍ന്ന ഉപ്പു രസം ഞാന്‍ തുപ്പി കളയാന്‍ ശ്രമിച്ചു.  തോളിലെ ഒരു എല്ല് പൊട്ടിയിട്ടുണ്ട്, ഒരു കാലിന്റെ തുടയെല്ല് ചതഞ്ഞിട്ടുണ്ട്, നട്ടെല്ലില്‍ കൂടി ഒരു തരിപ്പ് മുകളിലേക്ക് പാഞ്ഞു പോയി.  ഒരു മരത്തില്‍ ചാരി ഞാന്‍ ഇരിക്കുകയാണ്, ശരിരം ഒരിഞ്ചു പോലും അനക്കാന്‍ വയ്യാ. കൂട്ടിനു സാമിന്റെ ചേതനയറ്റ ശരിരം മാത്രം മൂന്ന് മാസം മുന്‍പ് ഒരു ശനിയാഴ്ച വയ്കുന്നേരം ആണ് സാം അവന്റെ പദ്ധതി എന്നോട് പറഞ്ഞത്.  ഒരു ബീറിനും രണ്ടു പെഗിനും ശേഷം, തലയ്ക്കു മുകളില്‍ കറങ്ങുന്ന ഫാനിന്റെ കാറ്റില്‍ മനസ് പതുക്കെ ആടി കൊണ്ടിരിക്കുകയായിരുന്നു.  സാം എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു  പക്ഷെ ഞാന്‍ അതൊന്നും ശ്രദ്ധിച്ചില്ല, അടുത്ത ടാബിളില്‍ ഇരുന്നു കുടിച്ചു കൊണ്ടിരുന്ന ഒരു അറുപതു വയസുകരനെയാണ് ഞാന്‍ നോക്കിയിരുന്നത്. "ഡാ നീ അപ്പോള്‍ എന്ത് പറയുന്നു?" എന്ന ചോദ്യത്തോട് കൂടി സാം എന്റെ കാലില്‍ തട്ടി. "എന്തിനെ കുറിച്ച്?" ഞാന്‍ ചോദിച്ചു "അപ്പോള്‍ നീ ഒന്നും കേട്ടില്ലേ?, ഡാ കാശു അടിച്ചു മാറ്റുന്നത...