Skip to main content

മോഡേണ്‍ ഹോട്ടലിലെ മട്ടന്‍ ചാപ്സ്

അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ എല്ലാ കൊല്ലവും വരുന്ന സ്ഥിരം പനി വന്നു പോയി, ഒരാഴ്ചത്തെ വീട് വാസവും പി എം കെ ഡോക്ടറുടെ മൂന്ന് നിറത്തില്‍ ഉള്ള ഗുളികകളും കഴിഞ്ഞു കുട്ടപ്പനായി തിങ്കളാഴ്ച സ്കൂളില്‍ പൂവാന്‍ പുറപെട്ടു.  ചിലവിനുള്ള കാശ് തന്നു കൊണ്ട് അച്ഛന്‍ ചോദിച്ചു 

"നീ ഉച്ചക്ക് എവിടെ  നിന്നാ ഭക്ഷണം കഴിക്കുന്നത്‌?"

"സന്പാദില്‍ നിന്നും"

"ആ നീ ഒരു കാര്യം ചെയ് ഇന്ന് മുതല്‍ അവിടെ ജയഭാരതിയുടെ അടുത്ത് ഒരു ഹോട്ടല്‍ ഉണ്ട് മോഡേണ്‍, ഇന്ന് മുതല്‍ അവിടെ നിന്നും ഊണ് കഴിച്ചാല്‍ മതി, അവിടെ അര ഊണ് കിട്ടും അത് വാങ്ങിച്ചു കഴിച്ചോ"

"ശരി"

അച്ഛന്‍ എനിക്ക് രണ്ടര രൂപ തന്നു, ഒരു രൂപ എഴുപതഞ്ച്ജു പൈസ അര ഊണിനും, ബാകി ബസ്സിനും.  ഈ പ്രക്രിയ വര്‍ഷങ്ങളോളം തുടര്‍ന്നു.  ദിവസവും എന്റെ മുന്നിലൂടെ മുട്ട റോസ്റ്റും, മീന്‍ പൊരിച്ചതും, മട്ടന്‍ ചാപ്സും  കടന്നു പോയി, പക്ഷെ അന്നൊരു vegitarian ആയിരുന്ന എന്നെ അതൊന്നും ഭാധിച്ചില്ല,

പിന്നെയും വര്‍ഷങ്ങള്‍ കടന്നു  പോയി, ഞാന്‍ ഒന്‍പതാം ക്ലാസ്സില്‍ എത്തി, അര ഊണിന്റെ വില മൂന്ന് രൂപ ഇരുപതഞ്ഞു പൈസ ആയി, എന്റെ അനിയന്‍ അപ്പു എന്റെ സ്കൂളില്‍ അഞ്ചാം ക്ലാസില്‍ ചേര്‍ന്നു.

അച്ഛന്‍ എന്റെ അലവന്‍സ് കൂട്ടി പത്തു രൂപ  ആക്കി എന്നിട്ട് പറഞ്ഞു 

"ഇവനും കൂടി ചോറ് വാങ്ങിച്ചു കൊടുക്കണം"

അപ്പു എന്നെ ഒന്ന് ദയനീയ മായി നോക്കി.  ഉച്ചക്ക് പതിവ് അര ഊണ് കഴിഞ്ഞു ഹോട്ടലില്‍ നിന്നും പുറത്തു വന്നപ്പോള്‍ അവന്‍ ചോദിച്ചു.

"എന്താ നമുക്ക് കുറച്ചു ചോറ് തരുന്നത്, എനിക്ക് ശരിക്ക് വിശപ്പ്‌ മാറിയിട്ടില്ല"

"ഡാ ഇത് അര ചോറാ, നമ്മള്‍ കുട്ടികളല്ലേ, നമുക്കിത്ര മതി"

"പിന്നെ നമുക്കെന്താ മീനും മുട്ടയും ഇറച്ചിയും ഒന്നും തരാതെ?"

"ഡാ അതൊക്കെ സ്പെഷ്യല്‍ ആണ്, സ്കൂള്‍ കുട്ടികള്‍ക്ക് അതൊന്നും വേണ്ട"

എന്റെ ഉത്തരം അവനെ അത്ര തൃപ്തി പെടുത്തിയില്ല എന്ന് തോനുന്നു, വയ്കീടു വീട്ടില്‍ എത്തിയപ്പോള്‍ തന്നെ അവന്‍ ചോറിന്റെ അളവ് കുറവാണ് എന്ന് അച്ഛനോട് പറഞ്ഞു.  മീനിന്റെയും മുട്ടയുടെയും കാര്യം പറഞ്ഞില്ല എന്ന് തോന്നുന്നു.  അച്ഛന്‍ എന്നെ വിളിച്ചു ചോദിച്ചു 

"നീ  എന്താ ഇവന് ചോറ് കുറച്ചു വാങ്ങിച്ചു കൊടുത്തത്?"

"എന്റെ കയ്യില്‍ അത്രയേ പൈസ ഉണ്ടായിരുന്നു "

"അത് വേണമെങ്കില്‍ എന്നോട് ചോദിച്ചാല്‍ പോരെ ?"

അങ്ങനെ ഞങ്ങള്‍ ഫുള്‍ ഊണിന്റെ കാശു വാങ്ങിക്കാന്‍ തുടങ്ങി. ഒരാഴ്ച കഴിഞ്ഞപ്പോള്‍ അപ്പു പറഞ്ഞു.

"എനിക്ക് മോഡേണ്‍ ഹോട്ടലില്‍ നിന്നും ചോറ് വേണ്ട ഞാന്‍ വേറെ എവിടെ എങ്കിലും പോയി കഴിച്ചോളാം"

അങ്ങനെ അന്ന് മുതല്‍ അവന്‍ അച്ഛന്റെ കയ്യില്‍ നിന്നും ഊണിന്റെ കാശു വാങ്ങിച്ചു കഴിക്കാന്‍ തുടങ്ങി.  അവനെ അങ്ങനെ മോഡേണ്‍ ഹോട്ടലില്‍  ഊണിനു കാണാതായി.  രണ്ടു മൂനാഴ്ച കഴിഞ്ഞപ്പോള്‍ ഒരു വെള്ളിയാഴ്ച ഉച്ചക്ക് ഞാന്‍ മോഡേണ്‍ ഹോട്ടലില്‍ കഴിക്കാന്‍ ചെന്നു അപ്പോഴതാ അവന്‍ അവിടെ ഇരുന്നു ഊണ് കഴിക്കുന്നു.  വെറുതെ കഴിക്കുകയല്ല ഫുള്‍ ഊണിനു കൂടെ മട്ടന്‍ ചാപ്സും മുട്ട റോസ്റ്റും, എനിക്ക് ദേഷ്യം വന്നു, ഞാന്‍ ഇത് വരെ ഇതൊന്നും വാങ്ങിച്ചിട്ടില്ല പിന്നെ ഇവനെന്തിനാ ഇതൊക്കെ വാങ്ങിച്ചു തിന്നുന്നത്.  പതുക്കെ ദേഷ്യം അടക്കി ഞാന്‍ വിളിച്ചു 

"ഡാ അപ്പു "

ഊണ് കഴിച്ചു കൊണ്ടിരുന്നതിന്റെ രസം കളഞ്ഞതിന്റെ ദേഷ്യത്തില്‍ അവന്‍ തല ഉയര്‍ത്തി എന്നെ നോക്കി, പിന്നെ ഒന്ന് ചിരിച്ചു വീണ്ടും ഊണില്‍  തിരിഞ്ഞു.

"നീ കഴിച്ചു കഴിഞ്ഞിട്ട് പുറത്തു വെയിറ്റ് ചെയ്യ്‌" ഞാന്‍ പറഞ്ഞു 

ഞാന്‍ ഊണ് കഴിഞ്ഞു പുറത്തു ചെന്നപ്പോള്‍ അപ്പു അവിടെ നില്പുണ്ട്,

"ഡാ നിനക്ക് ഇതൊക്കെ വാങ്ങിക്കാന്‍ എവിടുന്നാ കാശ്?"

"അതോ അത് ഞാന്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ ജയഭാരതിയില്‍ നിന്നും രണ്ടു പൊറോട്ട കഴിക്കും അവിടെ സാമ്പാര്‍ ഫ്രീയാ, ആ കാശൊക്കെ എടുത്തു വച്ച് വെള്ളിയയ്ഴ്ച്ച മോഡേണ്‍ ഇല്‍ നിന്നും മട്ടണ്‍ ചാപ്സും മുട്ട റോസ്റ്റും കഴിക്കും"

ഞാന്‍ കുറച്ചു നേരം ആലോചിച്ചു നിന്നു, അത് കൊള്ളമ്മല്ലോ, ഞാന്‍ പതുക്കെ ഒരു ചിരി ചിരിച്ചു.

ഒരു ചെറിയ പുഞ്ചിരിയോടെ അവന്‍ പറഞ്ഞു 

"സീയെട്ടാ വാ ഞമ്മക് ഇങ്ങനെ തിന്നാം"

അന്ന് മുതല്‍ ഞാനും അവന്‍റെ കൂടെ കൂടി വെള്ളിയ്ഴ്ചകളില്‍ മട്ടണ്‍ ചാപ്സും മുട്ട റോസ്റ്റും തിന്നാന്‍ തുടങ്ങി.

പക്ഷെ ഞാന്‍ പതുക്കെ ആ പരിപാടി നിര്‍ത്തി, കാരണം പൊറോട്ട എന്‍റെ വയറ്റിന് അത്ര പിടിച്ചില്ല, ഒരാഴ്ചത്തെ പി എം കെ യുടെ ചികിത്സ കഴിഞ്ഞു ഞാന്‍ വീണ്ടും മോഡേണ്‍ ഇല്‍  തിരിച്ചു പോയി.

--------------------

എന്‍ ബി : എന്‍റെ എല്ലാ സന്ധോഷതിലും ദുക്കതിലും എനിക്ക് തണലായി കൂടെ നില്‍ക്കുന്ന എന്‍റെ അനിയന് വേണ്ടി.

അക്ഷര തെറ്റുകള്‍ പൊറുക്കുക, എഡിറ്റര്‍ സഹകരിക്കുന്നില്ല.  അമേരിക്ക കാരന്‍ മലയാളം പഠിക്കേണ്ട കാലം അധിക്രമിച്ചിരിക്കുന്നു.





Comments

  1. ഒരു കഥ എഴുതിയിട്ട് എട്ടു മാസം ആയി. വീണ്ടും തുടങ്ങുന്നു. എന്തോ ഒരു തുടക്കത്തിന്റെ മ്ലാനത.

    ReplyDelete

Post a Comment

Popular posts from this blog

ഗുഡ്സ് വാഗണിന്റെ എൻജിൻ

                    

ഋതു - ഭേദങ്ങള്‍ ഇല്ലാതെ

Seasons change do we?. എന്ന തല വാചകത്തോടെ ഇറങ്ങിയ ഋതു ഇന്നലെ പോയി കണ്ടു. ഞാന്‍ ശ്യാമ പ്രസാദിന്റെ ഒരു ആരാധകന്‍ ഒന്നും അല്ല, പുള്ളിയുടെ ഒരേ ഒരു സിനിമ മാത്രമെ ഞാന്‍ ഇതിന് മുന്പ് കണ്ടിട്ടുള്ളു. "ഒരേ കടല്‍", അത് എനിക്ക് ഇഷട്ടപെട്ടിരുന്നു, പിന്നെ "അകലെ" എന്ന സിനിമയിലെ ഗാനങ്ങളും. ഐ ടി യില്‍ ജോലി ചെയ്യുന്ന മൂന്ന് കൂടുകാരുടെയും അവരുടെ സുഹ്രത്ത്‌ ബന്ധത്തിന്റെയും കഥ പറയുന്ന സിനിമയാണിത്. ഒരു പക്ഷെ ഇതു തന്നെയായിരിക്കണം എന്നെ ഇതിലേക്ക് കൊണ്ടുപോയത്. നല്ല കെട്ടുറപ്പുള്ള തിരക്കഥ, നല്ല ഗാനങ്ങള്‍, നല്ല ക്യാമറ. അഭിനേതാക്കള്‍ മിക്കവാറും എല്ലാം പുതുമുഖങ്ങള്‍, അത് കാരണം ചില രംഗങ്ങളില്‍ ചിലര്‍ അല്പം ഓവര്‍ ആവുന്നതായി തോന്നി. പതിനേഴു വര്‍ഷത്തെ സുഹൃത്തുക്കള്‍ ആയ, വര്‍ഷയും, ശരത്തും, സണ്ണിയും മൂന്ന് വര്‍ഷത്തിനു ശേഷം, വീണ്ടും ഒരേ കമ്പനിയില്‍ ഒത്തു ചേരുന്നു. അമേരിക്കയില്‍ ആയിരുന്ന ശരത്തിന്റെ ആഗ്രഹപ്രകാരം ആണ് അവര്‍ ഇവിടെ എത്തുന്നത്‌. തന്റെയും കൂട്ടുകാരുടെയും ഭാല്യ കാല ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കുക എന്ന ഒരു ഉദേശം കൂടി ശരതിനുടായിരുന്നു, പക്ഷെ കാര്യങ്ങള്‍ ഒന്നും പ്രദീക്ഷിച്ചപോലെ നടക്കുന്നില...

തിരുത്താനാവാത്ത ചില തെറ്റുകൾ

             മൂന്ന് ദിവസം അടുപ്പിച്ചു ലീവ് കിട്ടിയപ്പോൾ ഞാൻ പെട്ടിയും കിടക്കയും, പിന്നെ കുട്ടികളെയും കേട്ടിയവളെയും  കൂട്ടി നാട് പിടിച്ചു.  പിന്നെ സുഖ ജീവിധം, രാവിലെ എട്ടു മണിക്ക് ഉറക്കം തെളിയുക, പുട്ട് കടല കൂട്ടി കഴിക്കണോ അതോ വീട്ടിൽ തന്നെ ഉള്ള പഴം കൂട്ടി കഴിക്കണോ അതോ തമിഴ് നാട് സ്റ്റൈലിൽ മുട്ട വറുത്തതും പഞ്ചസാര യും കൂട്ടി കഴിക്കണോ ഇനി അതും വേണ്ട എങ്കിൽ നാടൻ രീതിയിൽ ചായ ഒഴിച്ച് കഴിക്കണോ  എന്ന കണ്‍ഫ്യൂഷൻ അടിച്ചു ഇരിക്കുക,             "വേണമെങ്കിൽ കഴിച്ചിട്ട് എഴുനേറ്റു പോടാ" എന്ന ഫൈനൽ വാണിംഗ് മിസിസ് മാധവന്റെ അടുത്ത് നിന്നും കിട്ടുമ്പോൾ എല്ലാം കൂടി ചേർത്ത് അടിച്ചു അതിന്റെ മുകളിൽ ഒരു സ്റ്റൈലൻ പാൽ ചായയും കുടിച്ചു എഴുനേറ്റു പോവും             പിന്നെ കേബിളിൽ തമിഴ് ചാനലുകളായ "ആദിത്യ" "ചിരിപ്പോളി" തുടങ്ങിയ ചാനൽ കണ്ടു വെറുതെ ഇരിന്നു ചിരിക്കുക, ഇനിയും ചിരിച്ചാൽ എനിക്ക് വട്ടാണ് എന്ന് വീട്ടുകാർ കരുതും എന്...