Skip to main content

കാണാന്‍ മറന്നത്

മാതൃഭുമിയുടെ അടുത്തുള്ള ഇട വഴിയിലൂടെ പോയാല്‍ പുതിയ ബസ്സ് സ്റ്റാന്‍ഡില്‍ വേഗം എത്താം എന്നുള്ളത് കൊണ്ടാണ് ഞാന്‍ ആ വഴി എന്ന് തിരഞ്ഞെടുക്കുനത്. ബസ്സ് സ്ടണ്ടിനടുതായി പോസ്റ്റ് ഓഫീസും ബാന്കും ഉള്ളത് കൊണ്ടു ആ വഴി ഒരു പാടു പേരുടെ വഴിയായിരുന്നു. ബന്കിനു തൊട്ടടുത്തായി റോഡില്‍ ഒരു ഒറ്റ കാലന്‍ പിച്ചക്കാരന്‍ ഇരിക്കാറുണ്ട് മിക്കവര് അത് വഴി കടന്നു പോവുന്ന എല്ലാവരും അയാള്ക്ക് എന്തെങ്കിലും കൊടുക്കാറുണ്ട്. ചില ദിവസങ്ങളില്‍ ഞാനും എന്തെകിലും കൊടുക്കും. എണ്‌ും അയാളെ കാണുമ്പൊള്‍ ഒരു വിഷമം തോന്നും. സഹായത്തിനു ആരും ഇല്ലാതെ, മഴയത്തും വെയിലത്തും, അയാള്‍ അവിടെ ഇരിക്കും.

ഞാന്‍ ഈ നഗരത്തില്‍ എത്തിയിട്ട് അഞ്ചു വര്ഷമായി, ഞാന്‍ അന്ന് മുതല്‍ അയാളെ കനുന്നുട്, രാജേഷ് എന്നോട് പ്രഞ്ഞന്തു അവന്‍ അയാളെ പതിനഞ്ചു വര്ഷമായി അവിടെ കനുന്നുട് എന്നാണ്, ബാങ്ക് വരുന്നതു മുന്പ് അയാള്‍ ബസ്സ് സ്ടണ്ടിനടുതയിരുന്നു അത്രേ.

അഞ്ചു വര്ഷമായി അയാളെ കനരുന്ടെകിലും ഞാന്‍ ഒരിക്കല്‍ പോലും അയാളോട് മിണ്ടിയിട്ടില്ല. പക്ഷെ ചിലപ്പോഴൊക്കെ ഒരു പരിജയത്തിന്റെ ചിരി ഞങ്ങള്‍ കായ്‌ മാറിയിരുന്നു.

ബസ്സ് സ്റ്റാന്റ് എതുനതിനു മുന്പ് മഴ തുടങ്ങി ഞാന്‍ കുട എടുത്തിരുന്നില അതിനാല്‍ ബന്കിനടുത്തു കയറി നില്‍കേണ്ടി വന്നു. ഒറ്റകലന്റെ തൊട്ടടുത്തായി. എന്നെ നോക്കി ഒന്നു ചിരിച്ചു കൊണ്ടു അയാള്‍ ചോദിച്ചു.

"കുട എടുത്തില്ല അല്ലെ"

"ഇല്ല മറന്നു"

കയ്യിലിരുന്ന ഒരു കടലാസ്സ്‌ എന്റെ നേരെ നീട്ടി കൊണ്ടു അയാള്‍ ചോദിച്ചു.

"സര്‍ പോവുന്ന വഴിയില്‍ ഇതു പോസ്റ്റ് ഓഫീസില്‍ അടക്കാമോ"

ഞാന്‍ കടലാസ്സ്‌ എടുത്തു നോക്കി, മണി ഓര്‍ഡര്‍ ഫോറം, മുഴുവന്‍ പൂരിപിചിടുണ്ട് . അയയിരം രൂപ, മങ്ങലപുറത്തെ മെഡിക്കല്‍ കോളേജില്‍ അയക്കുന്നു. ഒരു ഡോക്ടര്‍ സുലോച്ചനക്ക്. അയാള്‍ ഇരുന്ന ചാക്കിന്റെ അടിയില്‍ നിനും അഞ്ചു ആയിരം രൂപയുടെ നോട്ടുകള്‍ എടുത്തു എനിക്ക് തന്നു.

"ആരാണിത് "

"എന്റെ മോളാണ്, എം ബി ബി എസ് കഴിഞു ഇപ്പോള്‍ എം ഡി ചെയുക്കായ"

ഒരു നിമിഷം എന്ത് പറയണം എന്ന് എനിക്ക് മനസിലായില്ല, കയ്യില്‍ ഇരുന്ന കടലാസും പണവും ഞാന്‍ യാന്ത്രികമായി തിരിച്ചു കൊടുത്തു.

ഒരുപക്ഷെ കാണാന്‍ മറന്നത് ഞാന്‍ അന്നാണ് കണ്ടത്.

പിന്നീടൊരിക്കലും ഞാന്‍ ആ വഴിയില്‍ കൂടി പോയിട്ടില്ല.

Comments

Popular posts from this blog

മയിലാട്ടം - ഇപ്പോള്‍ താമസം കാട്ടില്‍

കലൂരില്‍ നിന്നും വീട് മാറി കമ്പനിയുടെ അടുത്തേക്ക് വന്നപ്പോള്‍ സത്യം പറഞ്ഞാല്‍ ആഫ്രിക്കയില്‍ നിന്നും ഊട്ടിയില്‍ എത്തിയ ഒരു സുഖം, ശാന്തമായ അന്തരീക്ഷം, നല്ല വായു, നല്ല വെള്ളം പിന്നെ തിരക്കില്ലാത്ത റോഡ്‌, ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ വരാം  (സത്യത്തില്‍ ഇതാണ് പ്രധാനം). രാവിലെ ഉറക്കം തെളിഞ്ഞപ്പോള്‍ നേരം വയ്കിയിരുന്നു, ഏതാണ്ട് ഏഴു മണി, നോക്കിയപ്പോള്‍ തലേന്ന് വിരുന്നു വന്ന അളിയന്‍ താമസ സ്ഥലത്തേക്ക് പോവാന്‍ നില്‍ക്കുന്നു.പുള്ളി ഇവിടെ നിന്നും ഒരു പത്തു മിനിറ്റ് അകലെ ഉള്ള ഒരു കോളേജില്‍ ആണ് പഠിപ്പിക്കുന്നത്‌. ബൈകുമായി പുറത്തേക്കു പോയ പുള്ളി രണ്ടു മിനുട്ടിന്നുള്ളില്‍ ഉറക്കെ ഒരു മുട്ടന്‍ തെറിയും വിളിച്ചു കൊണ്ട് തിരിച്ചു വന്നു. ഇശ്വരാ ഇങ്ങേരുടെ പെങ്ങളെ കെട്ടിയിട്ടു ഞാന്‍ അപരധമോന്നും ചെയ്തില്ലലോ, നല്ലോണം തന്നെയാണ് നോക്കുന്നത് രണ്ടു കുട്ടികളും ഉണ്ട് പിന്നെ ഇതെന്തു പറ്റി.  പെട്ടെന്നന്നു വിളിച്ചിരുന്നത്‌ തെറി അല്ല എന്ന് മനസിലാക്കിയത്. "മയില്‍ മയില്‍ ദേ ഇവിടെ ഒരു മയില്‍" തൂണില്‍ ചാരി നിന്നു പല്ല് തേച്ചു കൊണ്ടിരുന്ന ഞാന്‍ അപ്പോഴാണ് പുറത്തേക്കു നോക്കിയത്.  ശരിയാണ് മുഴുത്ത ഒരു മ...

തിരുത്താനാവാത്ത ചില തെറ്റുകൾ

             മൂന്ന് ദിവസം അടുപ്പിച്ചു ലീവ് കിട്ടിയപ്പോൾ ഞാൻ പെട്ടിയും കിടക്കയും, പിന്നെ കുട്ടികളെയും കേട്ടിയവളെയും  കൂട്ടി നാട് പിടിച്ചു.  പിന്നെ സുഖ ജീവിധം, രാവിലെ എട്ടു മണിക്ക് ഉറക്കം തെളിയുക, പുട്ട് കടല കൂട്ടി കഴിക്കണോ അതോ വീട്ടിൽ തന്നെ ഉള്ള പഴം കൂട്ടി കഴിക്കണോ അതോ തമിഴ് നാട് സ്റ്റൈലിൽ മുട്ട വറുത്തതും പഞ്ചസാര യും കൂട്ടി കഴിക്കണോ ഇനി അതും വേണ്ട എങ്കിൽ നാടൻ രീതിയിൽ ചായ ഒഴിച്ച് കഴിക്കണോ  എന്ന കണ്‍ഫ്യൂഷൻ അടിച്ചു ഇരിക്കുക,             "വേണമെങ്കിൽ കഴിച്ചിട്ട് എഴുനേറ്റു പോടാ" എന്ന ഫൈനൽ വാണിംഗ് മിസിസ് മാധവന്റെ അടുത്ത് നിന്നും കിട്ടുമ്പോൾ എല്ലാം കൂടി ചേർത്ത് അടിച്ചു അതിന്റെ മുകളിൽ ഒരു സ്റ്റൈലൻ പാൽ ചായയും കുടിച്ചു എഴുനേറ്റു പോവും             പിന്നെ കേബിളിൽ തമിഴ് ചാനലുകളായ "ആദിത്യ" "ചിരിപ്പോളി" തുടങ്ങിയ ചാനൽ കണ്ടു വെറുതെ ഇരിന്നു ചിരിക്കുക, ഇനിയും ചിരിച്ചാൽ എനിക്ക് വട്ടാണ് എന്ന് വീട്ടുകാർ കരുതും എന്...

ഒരേ ഒരു പിഴ

നെറ്റിയില്‍ നിന്നും ഒലിച്ചിറങ്ങിയ ചോര എന്റെ വായില്‍ ഉപ്പു രസം സൃഷ്ടിച്ചു, തുപ്പലും വിയര്‍പ്പും കൂടി ചേര്‍ന്ന ചവര്‍പ്പ് കലര്‍ന്ന ഉപ്പു രസം ഞാന്‍ തുപ്പി കളയാന്‍ ശ്രമിച്ചു.  തോളിലെ ഒരു എല്ല് പൊട്ടിയിട്ടുണ്ട്, ഒരു കാലിന്റെ തുടയെല്ല് ചതഞ്ഞിട്ടുണ്ട്, നട്ടെല്ലില്‍ കൂടി ഒരു തരിപ്പ് മുകളിലേക്ക് പാഞ്ഞു പോയി.  ഒരു മരത്തില്‍ ചാരി ഞാന്‍ ഇരിക്കുകയാണ്, ശരിരം ഒരിഞ്ചു പോലും അനക്കാന്‍ വയ്യാ. കൂട്ടിനു സാമിന്റെ ചേതനയറ്റ ശരിരം മാത്രം മൂന്ന് മാസം മുന്‍പ് ഒരു ശനിയാഴ്ച വയ്കുന്നേരം ആണ് സാം അവന്റെ പദ്ധതി എന്നോട് പറഞ്ഞത്.  ഒരു ബീറിനും രണ്ടു പെഗിനും ശേഷം, തലയ്ക്കു മുകളില്‍ കറങ്ങുന്ന ഫാനിന്റെ കാറ്റില്‍ മനസ് പതുക്കെ ആടി കൊണ്ടിരിക്കുകയായിരുന്നു.  സാം എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു  പക്ഷെ ഞാന്‍ അതൊന്നും ശ്രദ്ധിച്ചില്ല, അടുത്ത ടാബിളില്‍ ഇരുന്നു കുടിച്ചു കൊണ്ടിരുന്ന ഒരു അറുപതു വയസുകരനെയാണ് ഞാന്‍ നോക്കിയിരുന്നത്. "ഡാ നീ അപ്പോള്‍ എന്ത് പറയുന്നു?" എന്ന ചോദ്യത്തോട് കൂടി സാം എന്റെ കാലില്‍ തട്ടി. "എന്തിനെ കുറിച്ച്?" ഞാന്‍ ചോദിച്ചു "അപ്പോള്‍ നീ ഒന്നും കേട്ടില്ലേ?, ഡാ കാശു അടിച്ചു മാറ്റുന്നത...