Skip to main content

കാണാന്‍ മറന്നത്

മാതൃഭുമിയുടെ അടുത്തുള്ള ഇട വഴിയിലൂടെ പോയാല്‍ പുതിയ ബസ്സ് സ്റ്റാന്‍ഡില്‍ വേഗം എത്താം എന്നുള്ളത് കൊണ്ടാണ് ഞാന്‍ ആ വഴി എന്ന് തിരഞ്ഞെടുക്കുനത്. ബസ്സ് സ്ടണ്ടിനടുതായി പോസ്റ്റ് ഓഫീസും ബാന്കും ഉള്ളത് കൊണ്ടു ആ വഴി ഒരു പാടു പേരുടെ വഴിയായിരുന്നു. ബന്കിനു തൊട്ടടുത്തായി റോഡില്‍ ഒരു ഒറ്റ കാലന്‍ പിച്ചക്കാരന്‍ ഇരിക്കാറുണ്ട് മിക്കവര് അത് വഴി കടന്നു പോവുന്ന എല്ലാവരും അയാള്ക്ക് എന്തെങ്കിലും കൊടുക്കാറുണ്ട്. ചില ദിവസങ്ങളില്‍ ഞാനും എന്തെകിലും കൊടുക്കും. എണ്‌ും അയാളെ കാണുമ്പൊള്‍ ഒരു വിഷമം തോന്നും. സഹായത്തിനു ആരും ഇല്ലാതെ, മഴയത്തും വെയിലത്തും, അയാള്‍ അവിടെ ഇരിക്കും.

ഞാന്‍ ഈ നഗരത്തില്‍ എത്തിയിട്ട് അഞ്ചു വര്ഷമായി, ഞാന്‍ അന്ന് മുതല്‍ അയാളെ കനുന്നുട്, രാജേഷ് എന്നോട് പ്രഞ്ഞന്തു അവന്‍ അയാളെ പതിനഞ്ചു വര്ഷമായി അവിടെ കനുന്നുട് എന്നാണ്, ബാങ്ക് വരുന്നതു മുന്പ് അയാള്‍ ബസ്സ് സ്ടണ്ടിനടുതയിരുന്നു അത്രേ.

അഞ്ചു വര്ഷമായി അയാളെ കനരുന്ടെകിലും ഞാന്‍ ഒരിക്കല്‍ പോലും അയാളോട് മിണ്ടിയിട്ടില്ല. പക്ഷെ ചിലപ്പോഴൊക്കെ ഒരു പരിജയത്തിന്റെ ചിരി ഞങ്ങള്‍ കായ്‌ മാറിയിരുന്നു.

ബസ്സ് സ്റ്റാന്റ് എതുനതിനു മുന്പ് മഴ തുടങ്ങി ഞാന്‍ കുട എടുത്തിരുന്നില അതിനാല്‍ ബന്കിനടുത്തു കയറി നില്‍കേണ്ടി വന്നു. ഒറ്റകലന്റെ തൊട്ടടുത്തായി. എന്നെ നോക്കി ഒന്നു ചിരിച്ചു കൊണ്ടു അയാള്‍ ചോദിച്ചു.

"കുട എടുത്തില്ല അല്ലെ"

"ഇല്ല മറന്നു"

കയ്യിലിരുന്ന ഒരു കടലാസ്സ്‌ എന്റെ നേരെ നീട്ടി കൊണ്ടു അയാള്‍ ചോദിച്ചു.

"സര്‍ പോവുന്ന വഴിയില്‍ ഇതു പോസ്റ്റ് ഓഫീസില്‍ അടക്കാമോ"

ഞാന്‍ കടലാസ്സ്‌ എടുത്തു നോക്കി, മണി ഓര്‍ഡര്‍ ഫോറം, മുഴുവന്‍ പൂരിപിചിടുണ്ട് . അയയിരം രൂപ, മങ്ങലപുറത്തെ മെഡിക്കല്‍ കോളേജില്‍ അയക്കുന്നു. ഒരു ഡോക്ടര്‍ സുലോച്ചനക്ക്. അയാള്‍ ഇരുന്ന ചാക്കിന്റെ അടിയില്‍ നിനും അഞ്ചു ആയിരം രൂപയുടെ നോട്ടുകള്‍ എടുത്തു എനിക്ക് തന്നു.

"ആരാണിത് "

"എന്റെ മോളാണ്, എം ബി ബി എസ് കഴിഞു ഇപ്പോള്‍ എം ഡി ചെയുക്കായ"

ഒരു നിമിഷം എന്ത് പറയണം എന്ന് എനിക്ക് മനസിലായില്ല, കയ്യില്‍ ഇരുന്ന കടലാസും പണവും ഞാന്‍ യാന്ത്രികമായി തിരിച്ചു കൊടുത്തു.

ഒരുപക്ഷെ കാണാന്‍ മറന്നത് ഞാന്‍ അന്നാണ് കണ്ടത്.

പിന്നീടൊരിക്കലും ഞാന്‍ ആ വഴിയില്‍ കൂടി പോയിട്ടില്ല.

Comments

Popular posts from this blog

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. ...

ടീക്‌ ഹൈ ഭയ്യ ...

"എന്റെ പോന്നു ഗോപി നീ എന്തെങ്കിലും ഒന്ന് പറ" ബാർബർ ഷോപിലെ ബെഞ്ചിൽ ഇരുന്നു രാഘവേട്ടൻ ഗോപിയോട് ചോദിച്ചു.  ചോദ്യം കാര്യമാക്കാതെ ഗോപി മുടി വെട്ടു തുടർന്നു.  അഞ്ചു മിനിറ്റ് കൊണ്ട് മുന്നിലിരുന്ന തല ശരിയാക്കി ഗോപി പറഞ്ഞു. "ഹോ ഗയ പച്ചാസ് രൂപയാ " കാശു വാങ്ങി ഗോപി മേശയിൽ ഇട്ടു, പതുക്കെ ഒരു ബീഡി കത്തിച്ചു രാഘവന്റെ അടുത്ത് വന്നിരുന്നു. "എന്താ രാഘവേട്ടാ പ്രശ്നം ?" "എടാ ബാങ്ക് കാര് എടുത്ത ലോണ്‍ ഉടനെ തിരിച്ചു അടച്ചില്ല എങ്കിൽ വീട് ജെപ്തി ചെയ്യും എന്ന് പറയുന്നു, ഞാൻ എന്ത് ചെയ്യും ?" "എന്തിനാ ലോണ്‍ എടുത്തത്‌ ?" "ഓട്ടോ വാങ്ങിക്കാൻ " "എന്നിട്ട് ഓട്ടോ എവിടെ ?" "അത് വർക്ക്‌ ഷോപ്പിൽ ആണ് നാല് മാസം ആയി, രണ്ടു ഇടിയും പിന്നെ engine  പണിയും ഒക്കെ ആയി, ഇനി അതൊന്നു പുറത്തു ഇറക്കണം എങ്കിൽ പത്തു മുപ്പതിനായിരം രൂപ വേണം" "വീടിലെ ചിലവൊക്കെ എങ്ങിനെ പോവുന്നു ?" "മോൻ മദിരാശിയിൽ നിന്നും മാസം അവൾക്കു കുറച്ചു കാശു അയച്ചു കൊടുക്കും, അത് കൊണ്ട് കഞ്ഞി കുടിച്ചു പോവുന്നു, ബാങ്ക് കാർ ജെപ്തി ചെയ്താൽ അവൾ മോന്റെ അടുത...

ഒരേ ഒരു പിഴ

നെറ്റിയില്‍ നിന്നും ഒലിച്ചിറങ്ങിയ ചോര എന്റെ വായില്‍ ഉപ്പു രസം സൃഷ്ടിച്ചു, തുപ്പലും വിയര്‍പ്പും കൂടി ചേര്‍ന്ന ചവര്‍പ്പ് കലര്‍ന്ന ഉപ്പു രസം ഞാന്‍ തുപ്പി കളയാന്‍ ശ്രമിച്ചു.  തോളിലെ ഒരു എല്ല് പൊട്ടിയിട്ടുണ്ട്, ഒരു കാലിന്റെ തുടയെല്ല് ചതഞ്ഞിട്ടുണ്ട്, നട്ടെല്ലില്‍ കൂടി ഒരു തരിപ്പ് മുകളിലേക്ക് പാഞ്ഞു പോയി.  ഒരു മരത്തില്‍ ചാരി ഞാന്‍ ഇരിക്കുകയാണ്, ശരിരം ഒരിഞ്ചു പോലും അനക്കാന്‍ വയ്യാ. കൂട്ടിനു സാമിന്റെ ചേതനയറ്റ ശരിരം മാത്രം മൂന്ന് മാസം മുന്‍പ് ഒരു ശനിയാഴ്ച വയ്കുന്നേരം ആണ് സാം അവന്റെ പദ്ധതി എന്നോട് പറഞ്ഞത്.  ഒരു ബീറിനും രണ്ടു പെഗിനും ശേഷം, തലയ്ക്കു മുകളില്‍ കറങ്ങുന്ന ഫാനിന്റെ കാറ്റില്‍ മനസ് പതുക്കെ ആടി കൊണ്ടിരിക്കുകയായിരുന്നു.  സാം എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു  പക്ഷെ ഞാന്‍ അതൊന്നും ശ്രദ്ധിച്ചില്ല, അടുത്ത ടാബിളില്‍ ഇരുന്നു കുടിച്ചു കൊണ്ടിരുന്ന ഒരു അറുപതു വയസുകരനെയാണ് ഞാന്‍ നോക്കിയിരുന്നത്. "ഡാ നീ അപ്പോള്‍ എന്ത് പറയുന്നു?" എന്ന ചോദ്യത്തോട് കൂടി സാം എന്റെ കാലില്‍ തട്ടി. "എന്തിനെ കുറിച്ച്?" ഞാന്‍ ചോദിച്ചു "അപ്പോള്‍ നീ ഒന്നും കേട്ടില്ലേ?, ഡാ കാശു അടിച്ചു മാറ്റുന്നത...